കണ്ണൂർ: കേരളം ദുരന്തം നേരിടുമ്പോൾ പോലും പ്രതിപക്ഷം കൂടെ നിന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡല പര്യടനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മടത്തെ ചെമ്പിലോട്ട് നിന്നാണ് മുഖ്യമന്ത്രിയുടെ ബൂത്ത് തല പ്രചാരണം തുടങ്ങിയത്.
കേരളത്തിൽ അരലക്ഷം കോടി രൂപയുടെ വികസനം കൊണ്ടുവരാനാണ് കിഫ്ബി വഴി ശ്രമിച്ചതെന്നും എന്നാൽ കിഫ്ബിയെ തകര്‍ക്കാൻ പ്രതിപക്ഷവും ബിജെപിയും ഒറ്റക്കെട്ടായി ശ്രമിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നോട്ട് നിരോധന സമയത്ത് ബിജെപിയെ എതിർക്കാൻ ഒരുമിച്ചു നിൽക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടു. പക്ഷേ അതിന് പോലും കെപിസിസി കൂടെ നിന്നില്ല. ഓഖി ദുരന്തം വന്നപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് സർക്കാർ പ്രഖ്യാപിച്ചത്. പ്രതിപക്ഷം അതിനെതിരേയും പാര വെക്കാനാണ് ശ്രമിച്ചത്.
ദുരന്തത്തിൽ സഹായിക്കാൻ രാജ്യങ്ങൾ തയ്യാറായപ്പോൾ കേന്ദ്രമായിരുന്നു തടസം. എൽഡിഎഫ് ഭരിക്കുമ്പോൾ കേരളം നശിക്കട്ടെ എന്ന് സാഡിസ്‌റ്റ് മനോഭാവമായിരുന്നു അന്ന് പ്രതിപക്ഷത്തിന്. നാടിന് ദോഷമുണ്ടാക്കുന്ന ഒന്നും എല്‍ഡിഎഫ് ചെയ്‌തിട്ടില്ല; മുഖ്യമന്ത്രി പറഞ്ഞു.
Read also: നേതാക്കളില്ലാത്ത സ്‌ഥാനാർഥി പട്ടിക വോട്ട് കുറക്കും; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍