തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് ഇളവുകളിലെ അശാസ്‌ത്രീയത ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയമായി സഭയില്‍ ഉന്നയിക്കും. മുഖ്യമന്ത്രി മറുപടി നൽകിയേക്കും. ആരോഗ്യമന്ത്രിയുടെ പ്രസ്‌താവനയും ചീഫ് സെക്രട്ടറിയുടെ ഉത്തരവും പരസ്‌പര വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
കടകളിലെത്തുന്നവര്‍ രണ്ടാഴ്‌ച മുൻപെങ്കിലും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. രേഖകളുടെ പ്രിന്റ് ഔട്ടോ അല്ലെങ്കില്‍ മൊബൈലിലോ കാണിക്കാം. കോവിഡ് വന്നുപോയവര്‍ ഒരു മാസം മുമ്പാണ് രോഗം വന്നതെന്ന രേഖയും നല്‍കണം എന്നിങ്ങനെയാണ് കടകളില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍.
അതേസമയം ലോക്ക്ഡൗണ്‍ ഇളവുകളിലെ അശാസ്‌ത്രീയത ചൂണ്ടിക്കാട്ടി വ്യാപാരികള്‍ നല്‍കിയ ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി സംസ്‌ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
Must Read: തിരുവനന്തപുരത്ത് വനിതാ ഡോക്‌ടർക്കും ജീവനക്കാർക്കും മർദ്ദനം; ഒരാൾ കസ്‌റ്റഡിയിൽ