കൊച്ചി: പൊതുജനങ്ങൾക്ക് ബുദ്ധിമുണ്ടാക്കുന്ന ബെവ്‌കോ ഔട്ട്ലെറ്റുകൾ മാറ്റി സ്‌ഥാപിക്കുന്ന നടപടികൾ എന്തായി എന്ന് സർക്കാരിനോട് ഹൈക്കോടതി. പത്ത് ദിവസത്തിനുളളിൽ ഇതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ബെവ്‌കോക്ക് കോടതി നിർദ്ദേശം നൽകി.
മദ്യ വിൽപനശാലകളിലെ ആൾത്തിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദ്ദേശം. കോടതി നിർദ്ദേശത്തിന്റെ പശ്‌ചാത്തലത്തിൽ രണ്ട് ഔട്ട്ലെറ്റുകൾ മാറ്റി സ്‌ഥാപിച്ചെന്നും മദ്യ വിൽപനശാലകളിലെ ആൾത്തിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ബെവ്കോ അറിയിച്ചു.
നേരത്തെ തൃശൂർ കുറുപ്പം റോഡിലെ ബിവറേജ് ഔട്‍ലെറ്റിലെ ആൾകൂട്ടവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ഇടപെടൽ. ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ മാത്രം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്‌ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
Read Also: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; നിയന്ത്രണത്തിന് ടിപിആർ കണക്കിലെടുക്കില്ല