മദ്യശാലകളിലെ ആൾത്തിരക്ക്; വിശദാംശങ്ങൾ പത്ത് ദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി

By Staff Reporter, Malabar News
nadar-reservation
Ajwa Travels

കൊച്ചി: പൊതുജനങ്ങൾക്ക് ബുദ്ധിമുണ്ടാക്കുന്ന ബെവ്‌കോ ഔട്ട്ലെറ്റുകൾ മാറ്റി സ്‌ഥാപിക്കുന്ന നടപടികൾ എന്തായി എന്ന് സർക്കാരിനോട് ഹൈക്കോടതി. പത്ത് ദിവസത്തിനുളളിൽ ഇതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ബെവ്‌കോക്ക് കോടതി നിർദ്ദേശം നൽകി.

മദ്യ വിൽപനശാലകളിലെ ആൾത്തിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദ്ദേശം. കോടതി നിർദ്ദേശത്തിന്റെ പശ്‌ചാത്തലത്തിൽ രണ്ട് ഔട്ട്ലെറ്റുകൾ മാറ്റി സ്‌ഥാപിച്ചെന്നും മദ്യ വിൽപനശാലകളിലെ ആൾത്തിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ബെവ്കോ അറിയിച്ചു.

നേരത്തെ തൃശൂർ കുറുപ്പം റോഡിലെ ബിവറേജ് ഔട്‍ലെറ്റിലെ ആൾകൂട്ടവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ഇടപെടൽ. ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ മാത്രം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്‌ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

Read Also: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; നിയന്ത്രണത്തിന് ടിപിആർ കണക്കിലെടുക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE