കോട്ടയം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ പ്ളാന്റ് പ്രവര്‍ത്തനമാരംഭിച്ചു. നിലവിലെ ഓക്‌സിജന്‍ ആവശ്യകതയുടെ 50 ശതമാനമാണ് പ്ളാന്റില്‍ നിന്ന് ലഭ്യമാകുക. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സംയുക്‌ത പദ്ധതിയിലൂടെയാണ് പ്ളാന്റ് യഥാർഥ്യമായത്.
അന്തരീക്ഷത്തില്‍ നിന്ന് നേരിട്ട് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന പ്രഷര്‍ സിങ് അഡ്‌സോര്‍പ്ഷന്‍ സാങ്കേതികവിദ്യയെ അടിസ്‌ഥാനമാക്കിയുള്ള പ്ളാന്റാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മിനിറ്റില്‍ 2000 ലിറ്റര്‍ ഓക്‌സിജന്‍ ലഭ്യമാകും.
നിലവില്‍ അത്യാഹിത വിഭാഗത്തിലെ ബെഡുകളിലേക്ക് നേരിട്ടാണ് ഓക്‌സിജന്‍ വിതരണം. കോവിഡ് പശ്‌ചാത്തലത്തില്‍ മെഡിക്കല്‍ കോളേജ് നേരിട്ട പ്രതിസന്ധിക്കാണ് ഭാഗിക പരിഹാരമാകുന്നത്.
അമേരിക്കന്‍ നിര്‍മിത യന്ത്രങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 2.35 കോടിയും, നിര്‍മാണ ചെലവുകള്‍ക്കായി സംസ്‌ഥാനം 85 ലക്ഷവും ചെലവഴിച്ചു. പ്ളാന്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ പുറത്തുനിന്ന് വാങ്ങേണ്ടി വരുന്ന ഓക്‌സിജന്റെ അളവ് പകുതിയായി കുറയ്‌ക്കാൻ കഴിയും.
Read Also: പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്‌തി; ഗൗരിയമ്മയെ അനുസ്‌മരിച്ച് വിഎസ്