ലക്‌നൗ: ഉത്തർ പ്രദേശിലെ മീററ്റിൽ രണ്ട് ആശുപത്രികളിലായി 7 കോവിഡ് രോഗികൾ മരിച്ചു. ആശുപത്രികളിലെ ഓക്‌സിജൻ ക്ഷാമമാണ് രോഗികളുടെ മരണത്തിന് കാരണമെന്ന് ഡോക്‌ടർമാർ അറിയിച്ചു, സ്വകാര്യ ആശുപത്രിയായ ആനന്ദിലെ മൂന്ന് രോഗികളും കെഎംസിസി ആശുപത്രിയിലെ നാലുപേരുമാണ് മരിച്ചത്.
ഉത്തർ പ്രദേശിൽ കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും സംസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ച് പറയുന്നുണ്ട്. അതേസമയം, മീററ്റിലെ പല ആശുപത്രികളിലും രോഗികളുടെ ബന്ധുക്കളോട് ഓക്‌സിജൻ എത്തിച്ചുകൊടുക്കാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഇന്നലെ 4 രോഗികളെ കൂടാതെ തിങ്കളാഴ്‌ച മൂന്ന് രോഗികൾക്കും ജീവൻ നഷ്‌ടപ്പെട്ടിരുന്നെന്ന് കെഎംസിസി ആശുപത്രി മേധാവി ഡോ. സുനിൽ ഗുപ്‌ത പറഞ്ഞു. ഉച്ചക്ക് 12 മുതൽ രാത്രി 8 വരെ ആശുപത്രിയിൽ ഓക്‌സിജൻ ഇല്ലായിരുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കിൽ രോഗികളെ രക്ഷിക്കാൻ സാധിച്ചേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: ലോക്ക്ഡൗൺ സമയത്തും സെന്‍ട്രല്‍ വിസ്‌താ നിർമാണം; ഉൾപ്പെടുത്തിയത് ‘അവശ്യ സേവന’ പരിധിയിൽ