എറണാകുളം: പാലാരിവട്ടം പാലം പൊളിക്കാന്‍ തുടങ്ങി രണ്ടു മാസം പിന്നിടുമ്പോള്‍ ഇന്ന് മുതല്‍ പുതിയ ഗര്‍ഡറുകള്‍ സ്‌ഥാപിച്ചു തുടങ്ങും. അതോടൊപ്പം തൂണുകള്‍ ബലപ്പെടുത്തുന്ന ജോലിയും പിയര്‍ ക്യാപ്പുകളുടെ നിര്‍മാണവും പുരോഗമിക്കുന്നു. സമാന്തരമായി തന്നെ പുതിയ ഗര്‍ഡറിന് മേല്‍ സ്‌പാനുകളുടെ നിര്‍മാണവും തുടങ്ങും.
ഇതുവരെ അഞ്ച് തൂണുകളാണ് കോണ്‍ക്രീറ്റ് ജാക്കറ്റിംഗ് ചെയ്‌തു ബലപ്പെടുത്തിയത്. ഇവയില്‍ പുതിയ പിയര്‍ ക്യാപ്പുകള്‍ നിര്‍മിച്ചു കഴിഞ്ഞു. ഒരു സ്‌പാനില്‍ ആറ് ഗര്‍ഡറുകള്‍ ആണുള്ളത്. 17 സ്‌പാനുകളിലായി ആകെ വേണ്ടത് 102 ഗര്‍ഡറുകള്‍. ഇതില്‍ 39 എണ്ണത്തിന്റെ കോണ്‍ക്രീറ്റിംഗ് മുട്ടം യാര്‍ഡില്‍ പൂര്‍ത്തിയായി.
എട്ടുമാസംകൊണ്ട് പാലാരിവട്ടം പാലം പുനര്‍ നിര്‍മിക്കാമെന്നാണ് ഡിഎംആര്‍സിയുടെയും കരാര്‍ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും കണക്കുകൂട്ടല്‍.
Read also: നടിയെ ആക്രമിച്ച കേസ്; സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും