പന്തീരാങ്കാവ് യുഎപിഎ കേസ്; വിജിത്തിന് എതിരെ എൻഐഎയുടെ ഗുരുതര ആരോപണം

By Staff Reporter, Malabar News
vijith vijayan
വിജിത്ത് വിജയൻ
Ajwa Travels

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എന്‍ഐഎ. കേസിൽ നാലാം പ്രതിയാണ് അറസ്‌റ്റിലായ വിജിത്ത് വിജയൻ. കേസിലെ നിര്‍ണായക കണ്ണിയാണ് വിജിത്ത് എന്നാണ് ദേശീയ അന്വേഷണ ഏജൻസി പറയുന്നത്. ഒളിവിൽ കഴിയുന്ന സിപി ഉസ്‌മാനും വൈത്തിരിയില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജലീലുമൊത്ത് വിജിത്ത് ഗൂഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

ഒളിവിൽ കഴിയുന്ന മാവോയിസ്‌റ്റുകൾക്ക് ഭക്ഷണം, മരുന്ന്, വസ്‌ത്രം എന്നിവ എത്തിച്ചു നൽകിയതും വിജിത്താണെന്ന് എൻഐഎ പറയുന്നു. നാല് ദിവസത്തെ എന്‍ഐഎ കസ്‌റ്റഡി അവസാനിച്ചതിനെ തുടർന്ന് വിജിത്ത് വിജയനെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു.

വിജിത്തിന്‌ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് എൻഐഎ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്‌റ്റ് സംഘടനയിലെ സുപ്രധാന കണ്ണിയാണ് വിജിത്ത് എന്ന് എന്‍ഐഎ പറയുന്നു. ഇത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ എൻഐഎ കോടതിയിൽ ഹാജരാക്കി.

വിജിത്തിനെ അടുത്ത മാസം 19 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തു. ഈ മാസം 21നാണ് പന്തീരാങ്കാവ് യുഎപിഎ കേസിൽ വയനാട് സ്വദേശി വിജിത്ത് വിജയനെ എൻഐഎ കൊച്ചി യൂണിറ്റ് അറസ്‌റ്റ് ചെയ്‌തത്‌. എന്‍ജിനീയറിംഗ് ബിരുദധാരിയായ ഇയാൾ കല്‍പ്പറ്റ പുഴമുടി സ്വദേശിയാണ്.

Read Also: വിഎസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്‌ഥാനം രാജിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE