കോഴിക്കോട്: മാവോവാദികളെന്ന് ആരോപിച്ച് എൻഐഎ അറസ്‌റ്റ് ചെയ്‌ത് യുഎപിഎ ചുമത്തിയ അലൻ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് ആർഎംപി സ്‌ഥാനാർഥിയാകും. ഡിവൈഎഫ്ഐ പ്രവർത്തകനായ അലന്റെ പിതാവ് കോഴിക്കോട് കോർപ്പറേഷനിലേക്കാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. സ്‌ഥാനാർഥി പ്രഖ്യാപനം നാളെ നടക്കുമെന്നാണ് സൂചനകൾ.
കോഴിക്കോട് കോർപ്പറേഷനിലെ വലിയങ്ങാടി ഡിവിഷനിലേക്കാണ് ഇദ്ദേഹം മൽസരിക്കുന്നത്. അലൻ ഷുഹൈബിനും താഹക്കും എതിരെ ചുമത്തിയ യുഎപിഎ കേസിലെ സിപിഐഎം നിലപാടുകളിൽ പ്രതിഷേധിച്ചാണ് ആർഎംപി സ്‌ഥാനാർഥിയാകുന്നതെന്ന് ഷുഹൈബ് വ്യക്‌തമാക്കി. നേരത്തെ സിപിഎം കുറ്റിച്ചിറ തങ്ങൾസ് റോഡ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഇദ്ദേഹം.
2019 നവംബർ 1നാണ് അലൻ ഷുഹൈബിനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പിന്നീട് ഇരുവർക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. 10 മാസത്തിന് ശേഷം സെപ്റ്റംബറിലാണ് ഇരുവരും ജാമ്യം ലഭിച്ച് ജയിൽ മോചിരായത്.
Read also: പിഡിപി സ്‌ഥാപക അംഗം മുസഫർ ഹുസൈൻ ബെയ്‌ഗ് പാർട്ടി വിട്ടു