സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; എൻഐഎ വിവരങ്ങൾ ശേഖരിച്ചു

By Desk Reporter, Malabar News
Political murder; NIA sought information
Ajwa Travels

കോഴിക്കോട്: ജില്ലയിലെ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസിൽ എൻഐഎ കോഴിക്കോടെത്തി വിവരങ്ങൾ ശേഖരിച്ചു. തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് എൻഐഎ സംഘം തെളിവുകൾ ശേഖരിച്ചത്. കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘമാണ് കോഴിക്കോട് എത്തിയത്. സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ റിപ്പോർട് നൽകിയിരുന്നു.

കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസിലെ പ്രതികളുടെ രാജ്യാന്തര ബന്ധങ്ങൾ സംശയാസ്‌പദമാണ്. ചൈന, പാകിസ്‌ഥാൻ, ദുബായ് തുടങ്ങി രാജ്യങ്ങൾക്ക് പുറമെ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിനും ടെലിഫോൺ എക്‌സ്ചേഞ്ചിന്റെ പ്രവർത്തനം ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇത്തരം ബന്ധങ്ങൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതേത്തുടർന്നാണ് എൻഐഎ സംഘം വിവരങ്ങൾ ശേഖരിക്കാൻ കോഴിക്കോടെത്തിയത്. ക്രൈം ബ്രാഞ്ച് എസിപി ടി ശ്രീജിത്തുമായി എൻഐഎ സംഘം കൂടിക്കാഴ്‌ച നടത്തി.

ബെംഗളൂരു സമാന്തര എക്‌സ്ചേഞ്ച് കേസിലെ പ്രതികളിൽ നിന്നുൾപ്പടെ ശേഖരിച്ച തെളിവുകൾ എൻഐഎക്ക് കൈമാറി. കേസിലെ മുഖ്യപ്രതികളായ കൊളത്തറ സ്വദേശി ഷബീർ, ബേപ്പൂർ സ്വദേശി ഗഫൂർ, പൊറ്റമ്മൽ സ്വദേശി കൃഷ്‌ണപ്രസാദ് എന്നിവർ ഇപ്പോഴും ഒളിവിലാണ്. ബെംഗളുരു കേസിൽ അറസ്‌റ്റിലായ ഇബ്രാഹിമിൽ നിന്നാണ് കേസിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടിയത്.

Most Read:  വിസ്‌മയ കേസ്; ഈ മാസം 10ന് കുറ്റപത്രം സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE