മലപ്പുറത്ത് രോഗികൾ കൂടുന്നു; വാക്‌സിൻ വിതരണം മന്ദഗതിയിൽ

By Trainee Reporter, Malabar News
malappuram vacination
Reprsentational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ രോഗികളുടെ എണ്ണം പ്രതിദിനം വർധിക്കുമ്പോഴും വാക്‌സിൻ വിതരണം മന്ദഗതിയിൽ. ജില്ലയിലെ ആകെ ജനസംഖ്യയുടെ 15 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ വാക്‌സിൻ നൽകിയത്. ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം മലപ്പുറത്ത് 36 ശതമാനം പേർക്ക് മാത്രമാണ് ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചത്.

മലപ്പുറത്തു 36 ശതമാനം ആണെങ്കിൽ വയനാട്ടിൽ 74 ശതമാനവും പത്തനംതിട്ടയിൽ 72 ശതമാനവും എറണാകുളത്ത് 71 ശതമാനവുമാണ് ആദ്യ ഡോസ് സ്വീകരിച്ചവരുടെ കണക്ക്. പത്തനംതിട്ട ജില്ലയിൽ ആകെ ജനസംഖ്യയുടെ 35 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചപ്പോൾ മലപ്പുറം ജില്ലയിൽ 15 ശതമാനം പേർക്ക് മാത്രമാണ് രണ്ടു ഡോസ് വാക്‌സിനും ലഭിച്ചിട്ടുള്ളത്.

ജില്ലയിൽ കൂടുതൽ ആളുകളിലേക്ക് വാക്‌സിൻ എത്തിക്കാൻ മന്ത്രി വി അബ്‌ദുറഹ്‌മാൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട് ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്.

ജില്ലയിൽ ജനസംഘ്യാനുപാതികമായി വാക്‌സിൻ ഡോസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്‌തമാണ്. ജില്ലയിൽ വാക്‌സിനേഷൻ കുറവാണെന്ന പരാതി നേരത്തേയും ഉയർന്നിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിച്ചിട്ടില്ല. ഇതാണ് രോഗവ്യാപനം കൂടാൻ കാരണമായതെന്നാണ്  ആരോപണം.

അതേസമയം, ജില്ലയില്‍ ഇന്നലെ 3,474 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 15.68 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,655 പേര്‍ ഇന്നലെ രോഗമുക്‌തിയും നേടിയിട്ടുണ്.

Read Also: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ന് മുതൽ ആർടിപിസിആർ ഫലം നിർബന്ധം; കർണാടക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE