തിരുവനന്തപുരം : സംസ്‌ഥാനത്ത് സെമി ഹൈസ്‌പീഡ് റെയിൽവേക്ക് ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകി മന്ത്രിസഭ. ഇതിന്റെ പ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽ നിന്നും 2000 കോടി രൂപ വായ്‌പയെടുക്കാനും മന്ത്രിസഭ ഭരണാനുമതി നൽകിയിട്ടുണ്ട്.
സെമി ഹൈസ്‌പീഡ് റെയിൽവേ പദ്ധതി പൂർത്തിയാകുന്നതോടെ സംസ്‌ഥാനത്ത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്രയുടെ സമയം വളരെയധികം ചുരുക്കാൻ സാധിക്കും. നിലവിൽ 12 മണിക്കൂറാണ് തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെ എത്താൻ ആവശ്യമായി വരുന്നത്. എന്നാൽ സെമി ഹൈസ്‌പീഡ് പദ്ധതി പൂർത്തിയാകുന്നതോടെ ഇത് വെറും 4 മണിക്കൂർ ആയി കുറയും.
അതേസമയം സംസ്‌ഥാനത്ത് തിരുവനന്തപുരം തോന്നയ്‌ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്‌ഥാപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കൂടാതെ വാക്‌സിൻ നിർമാണ പദ്ധതിയുടെ പ്രോജക്‌ട് ഡയറക്‌ടറായി ഡോക്‌ടർ എസ് ചിത്രയെ നിയമിക്കും.
Read also : ബിജെപിയിലേക്ക് സ്വാഗതം; ജിതിന്‍ പ്രസാദയെ അഭിനന്ദിച്ച് ജ്യോതിരാദിത്യ സിന്ധ്യ