മനാമ: ഈ മാസം 14 മുതൽ ബഹ്റൈനിൽ റസ്‌റ്റോറന്റുകൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച ദേശീയ പ്രതിരോധ സമിതിയുടേതാണ് തീരുമാനം.
രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുവാൻ തീരുമാനിച്ചതെന്ന് അധികൃതർ പറയുന്നു.
ഒരേ സമയം പരമാവധി 30 പേർക്കാണ് റസ്‌റ്റോറന്റിൽ അനുമതിയുണ്ടാവുക.
അതേസമയം ഇൻഡോർ ജിംനേഷ്യങ്ങളും നീന്തൽ കുളങ്ങളും മാർച്ച് 14ന് ശേഷം തുറക്കും. കൂടാതെ താൽപര്യമുള്ള വിദ്യാർഥികൾക്കായി സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം തുടങ്ങുമെന്നും അധിക്യതർ അറിയിച്ചു.
Read Also: കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നു; അഭിനന്ദിച്ച് കേന്ദ്രം