ന്യൂഡെൽഹി: ഇന്ത്യയുടെ തദ്ദേശ വാക്‌സിനായ, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ പരീക്ഷണത്തിന് അനുമതി നൽകി. പ്രത്യേക സബ്‌ജക്‌ട് എക്‌സ്‌പർട്ട് കമ്മിറ്റിയാണ് അനുമതി നൽകിയത്. രണ്ടാം ഘട്ടത്തിന്റെ ഫലം അറിഞ്ഞ ശേഷമേ മൂന്നാം ഘട്ടം തുടങ്ങാവൂ എന്ന നിർദ്ദേശവുമുണ്ട്.
കൊവാക്‌സിൻ കുട്ടികളിലെ ട്രയൽ നടപടികളിലേക്ക് കടന്നെങ്കിലും കോവിഷീൽഡ് ഈ ഘട്ടത്തിലേക്ക് ഇതുവരെയും കടന്നിട്ടില്ല. കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വാക്‌സിൻ പരീക്ഷണത്തിനുള്ള അനുമതി നൽകിയത്.
അതേസമയം 12-15 പ്രായക്കാരായ കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ കാനഡക്ക് പിന്നാലെ യുഎസും അനുമതി നൽകി. നാളെ മുതൽ വാക്‌സിൻ നൽകി തുടങ്ങുമെന്നാണ് സൂചന. 16 വയസിന് മുകളിലുള്ളവർക്ക് നേരത്തെ തന്നെ പല രാജ്യങ്ങളും ഫൈസർ വാക്‌സിൻ നൽകി തുടങ്ങിയിരുന്നു. എന്നാൽ 12 മുതൽ 15 വരെയുള്ള പ്രായക്കാരിൽ ആദ്യം അനുമതി നൽകിയത് കാനഡയാണ്.
Read Also: കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തി; ലോകാരോഗ്യ സംഘടന