തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫിനെ നിയമിക്കുന്ന കാര്യത്തിൽ കർശന നിബന്ധനകളുമായി സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. പാർട്ടിയുടെ കർശന നിയന്ത്രണം മന്ത്രിമാരുടെ കാര്യത്തിൽ ഉണ്ടായിരിക്കും എന്നാണ് പാർട്ടി നിലപാട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയും പേഴ്‌സണൽ സ്‌റ്റാഫുകളുടെയും കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കർഷക സംഘം നേതാവും സംസ്‌ഥാന സമിതി അംഗവും മുൻ രാജ്യസഭാ എംപിയുമായ കെകെ രാഗേഷിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തുടരും.
പാർട്ടി അംഗങ്ങളായ അല്ലെങ്കിൽ പാർട്ടിയോട് അടുത്ത ബന്ധമുള്ളവരെ പ്രൈവറ്റ് സെക്രട്ടറിമാരാക്കണം എന്നാണ് തീരുമാനം. ഇത്തരം നിയമനങ്ങൾ നടത്താൻ പാർട്ടിയുടെ അനുമതി വേണം. പേഴ്‌സണൽ സ്‌റ്റാഫുകളായി തിരഞ്ഞെടുക്കുന്നവരെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകണം. പശ്‌ചാത്തലം പരിശോധിച്ച ശേഷം മാത്രമേ പേഴ്‌സണൽ സ്‌റ്റാഫായി നിയമനം നൽകാവൂ. സർക്കാർ ഉദ്യോഗസ്‌ഥർ ഡെപ്യൂട്ടേഷനിൽ പേഴ്‌സണൽ സ്‌റ്റാഫായി വരുമ്പോൾ പ്രായപരിധി 51 വയസായിരിക്കണം എന്നും നിർദ്ദേശമുണ്ട്.
Read also: പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും; കെവി തോമസ്