മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനം; കർശന നിലപാടുമായി സിപിഎം

By Trainee Reporter, Malabar News
CPM
Representational Image
Ajwa Travels

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫിനെ നിയമിക്കുന്ന കാര്യത്തിൽ കർശന നിബന്ധനകളുമായി സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. പാർട്ടിയുടെ കർശന നിയന്ത്രണം മന്ത്രിമാരുടെ കാര്യത്തിൽ ഉണ്ടായിരിക്കും എന്നാണ് പാർട്ടി നിലപാട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയും പേഴ്‌സണൽ സ്‌റ്റാഫുകളുടെയും കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായി കർഷക സംഘം നേതാവും സംസ്‌ഥാന സമിതി അംഗവും  മുൻ രാജ്യസഭാ എംപിയുമായ കെകെ രാഗേഷിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തുടരും.

പാർട്ടി അംഗങ്ങളായ അല്ലെങ്കിൽ പാർട്ടിയോട് അടുത്ത ബന്ധമുള്ളവരെ പ്രൈവറ്റ് സെക്രട്ടറിമാരാക്കണം എന്നാണ് തീരുമാനം. ഇത്തരം നിയമനങ്ങൾ നടത്താൻ പാർട്ടിയുടെ അനുമതി വേണം. പേഴ്‌സണൽ സ്‌റ്റാഫുകളായി തിരഞ്ഞെടുക്കുന്നവരെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകണം. പശ്‌ചാത്തലം പരിശോധിച്ച ശേഷം മാത്രമേ പേഴ്‌സണൽ സ്‌റ്റാഫായി നിയമനം നൽകാവൂ. സർക്കാർ ഉദ്യോഗസ്‌ഥർ ഡെപ്യൂട്ടേഷനിൽ പേഴ്‌സണൽ സ്‌റ്റാഫായി വരുമ്പോൾ പ്രായപരിധി 51 വയസായിരിക്കണം എന്നും നിർദ്ദേശമുണ്ട്.

Read also: പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും; കെവി തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE