ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ഇന്ന് മന്ത്രി എംഎം മണി വിതരണം ചെയ്യും. അഞ്ചു ലക്ഷം രൂപയാണ് നല്‍കുക. ദുരന്തത്തില്‍ മരിച്ച 44 പേരുടെ അനന്തരാവകാശികള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായധനം നല്‍കുന്നത്.
ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ കൈമാറ്റവും ഈ മാസം ഉണ്ടാകും. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും മൂന്നാറിലെ തൊഴിലാളികള്‍ക്ക് 5 ലക്ഷം രൂപയും നല്‍കുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്‌കരിക്കും.
പെട്ടിമുടി ദുരന്തത്തില്‍ 70 പേരാണ് മരിച്ചത്. ഇതില്‍ സഹായധനം നല്‍കുന്നതിനായി 44 പേരുടെ നടപടിക്രമങ്ങളാണ് പൂര്‍ത്തിയാക്കിയത്. മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എംഎം മണി അഞ്ച് ലക്ഷം രൂപ വീതം അനന്തരാവകാശികള്‍ക്ക് കൈമാറും. ദുരന്തത്തില്‍ മരിച്ച മറ്റ് 26 പേരുടെ അനന്തരാവകാശികള്‍ക്കും വൈകാതെ സഹായധനം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി.
പെട്ടിമുടി ദുരന്തത്തെ അതിജീവിച്ച എട്ട് കുടുംബങ്ങള്‍ക്ക് മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച സ്‌ഥലത്ത് കണ്ണന്‍ദേവന്‍ കമ്പനി നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ നിര്‍മാണ പ്രവര്‍ത്തി പുരോഗമിക്കുകയാണ്. വീടുകള്‍ ഈ മാസം അവസാനത്തോടെ കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read also: സ്‌പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടീസയച്ച് കസ്‌റ്റംസ്; ഇന്ന് ഹാജരാകണം