പാലക്കാട്: തട്ടിക്കൊണ്ടുപോയ പോക്‌സോ കേസിലെ അതിജീവതയെ കണ്ടെത്തി. ഗുരുവായൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപത്തെ ലോഡ്‌ജിലാണ് കുട്ടി ഉണ്ടായിരുന്നത്. രണ്ടു ദിവസം മുന്‍പാണ് കുട്ടിയെ മുത്തശിയുടെ അടുത്ത് നിന്ന് മാതാപിതാക്കള്‍ തട്ടിക്കൊണ്ടു പോയത്.
നേരത്തെ പ്രതിക്കും കുട്ടിയുടെ അമ്മക്കുമെതിരെ കുട്ടിയുടെ സംരക്ഷണ ചുമതലയുളള മുത്തശിയും മാതൃസഹോദരിയും രംഗത്തെത്തിയിരുന്നു. അമ്മയുടെ സാന്നിധ്യത്തിലാണ് മൊഴിമാറ്റാന്‍ കുട്ടിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയതെന്നും നേരത്തെയും സമാനശ്രമങ്ങള്‍ ഉണ്ടായിരുന്നെന്നും മുത്തശി പറഞ്ഞിരുന്നു.
കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പാലക്കാട് ടൗണ്‍ സൗത്ത് സിഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നമ്പര്‍ പ്ളേറ്റ് തുണികൊണ്ട് മറച്ച കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
16ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ മൊഴിമാറ്റാനാണ് പെണ്‍കുട്ടിയെ പ്രതിയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയതെന്നാണ് മുത്തശ്ശിയും മാതൃസഹോദരിയും പറയുന്നത്. ഇതേദിവസം വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പടെ എല്ലാവരേയും മര്‍ദ്ദിച്ചാണ് സംഘം അതിജീവിതയെ കടത്തിക്കൊണ്ടുപോയത്.
Most Read: സ്വർണക്കടത്ത് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷത്തിന്റെ സബ്‌മിഷൻ; അനുമതി നിഷേധിച്ചു