പാലക്കാട്: പോക്‌സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാതാപിതാക്കളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം മുമ്പാണ് കേസിലെ പ്രതിയും കുട്ടിയുടെ പിതാവും മാതാവും ചേർന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ഗുരുവായൂരിലെ ലോഡ്‌ജിൽ വെച്ച് കണ്ടെത്തുകയായിരുന്നു. ചെറിയച്ഛൻ പ്രതിയായ പോക്‌സോ കേസിൽ മൊഴി അനുകൂലമാക്കാൻ ആയിരുന്നു തട്ടിക്കൊണ്ട് പോകൽ.
പെൺകുട്ടിയെ കാണാതായത് മുതൽ പിതാവിന്റെയും മാതാവിന്റെയും മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. അതീജീവിത ഇവർക്ക് ഒപ്പമാകാം എന്ന നിഗമനത്തിലായിരുന്നു പോലീസ് അന്വേഷണം. ഇതാണ് പെൺകുട്ടിയെ കണ്ടെത്താൻ സഹായിച്ചത്.
ഇന്നലെ രാത്രി പാലക്കാടെത്തിച്ച പെൺകുട്ടിയെ ചൈൽഡ് വെൽഫെയർകമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയതിന് ശേഷം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടിയുടെ സംരക്ഷണത്തിനും ഭാവിയിലേക്കുമായി അഞ്ചിന പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് സിഡബ്ള്യുസി ചെയർമാൻ പറഞ്ഞു. ഈ മാസം 16നാണ് കേസിൽ വിചാരണ തുടങ്ങുന്നത്.
Most Read: നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറി