തൃശൂർ: ബിജെപി നേതാക്കൾ അന്വേഷണം നേരിടുന്ന കുഴൽപ്പണ കവർച്ചാക്കേസിൽ സിപിഎം പ്രവർത്തകനെ പോലീസ് ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലൂർ എസ്എൻപുരത്തെ സിപിഎം പ്രവർത്തകനായ റെജിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. തൃശൂർ പോലീസ് ക്ളബിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
കുഴൽപ്പണം കവർച്ച ചെയ്‌ത ശേഷം രക്ഷപ്പെട്ട പ്രതികൾ സഹായം തേടിയെത്തിയത് റെജിന്റെ അടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കവർച്ചാകേസിലെ മുഖ്യപ്രതിയായ രഞ്‌ജിത്തുമായി റെജിന് അടുത്ത സൗഹൃദമുണ്ടായിരുന്നു എന്നാണ് വിവരം.
കവർച്ചയ്‌ക്ക് ശേഷമുള്ള അടുത്ത നീക്കങ്ങൾ റെജിനുമായാണ് രഞ്‌ജിത്ത് ആലോചിച്ചത്. റെജിൻ ചെയ്‌ത സഹായങ്ങൾക്ക് പകരം രഞ്‌ജിത്ത് മൂന്നരലക്ഷം രൂപ ഇയാൾക്ക് നൽകുകയും ചെയ്‌തു. ബിജെപി പ്രവർത്തകരായ സത്യേഷിനേയും പ്രമോദിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് റെജിൻ.
Must Read: രണ്ടുവയസുകാരന്റെ ചികിൽസക്കെന്ന വ്യാജേന പണപ്പിരിവ്; ഒരാൾ അറസ്‌റ്റിൽ