മലപ്പുറം: ചോലനായ്‌ക്കര്‍ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ ജനപ്രതിനിധിയായ നിലമ്പൂര്‍ ബ്ളോക് പഞ്ചായത്ത് അംഗം സി സുധീഷിനിത് ഇരട്ടിമധുരം. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരളാ പോലീസില്‍ ജോലിയും ലഭിച്ചിരിക്കുകയാണ്. വനത്തോട് ചേര്‍ന്ന് കഴിയുന്ന വിഭാഗക്കാര്‍ക്കായി പിഎസ്‌സി നടത്തിയ പ്രത്യേക നിയമനത്തിലൂടെയാണ് സുധീഷിന് ജോലി ലഭിച്ചത്.
റാങ്ക് പട്ടികയില്‍ രണ്ടാമതായി സുധീഷ് മികവു തെളിയിച്ചു. ജോലി കിട്ടിയാല്‍ അത് തിരഞ്ഞെടുക്കുമെന്ന് സ്‌ഥാനാര്‍ഥിയാകുന്ന സമയത്ത് തന്നെ സുധീഷ് സിപിഐഎം നേതൃത്വത്തെ അറിയിച്ചിരുന്നു എങ്കിലും പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്ന് സുധീഷ് മലബാര്‍ ന്യൂസിനോട് പറഞ്ഞു.
വനത്തിനുള്ളിലെ അളയ്‌ക്കൽ കോളനിയിലെ അംഗമായ സുധീഷ് വഴിക്കടവ് ഡിവിഷനില്‍ നിന്നാണ് ഇടത് സ്‌ഥാനാർഥിയായി മൽസരിച്ച് ജയിച്ചത്. 1096 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം.
Read also: വെൽഫെയർ പാർട്ടി-യുഡിഎഫ് കൂട്ടുകെട്ടിന് എതിരെ സിപിഎം പ്രചാരണം ശക്‌തമാക്കുന്നു