മഹാരാഷ്ട്ര: എൻസിപി അധ്യക്ഷനും മുതിർന്ന നേതാവുമായ ശരദ് പവാറിനെ അതിക്ഷേപിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ഇട്ടതിനെ തുടർന്ന് ബിജെപി നേതാവിന് മർദ്ദനം. ബിജെപി മഹാരാഷ്‍ട്ര ഘടകം നേതാവ് വിനായക് അംബേക്കറിനാണ് മർദ്ദനമേറ്റത്. അംബേക്കറുടെ മുഖത്തടിക്കുന്ന വീഡിയോ സംസ്‌ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പുറത്തുവിട്ടു.
महाराष्ट्र प्रदेश भारतीय जनता पार्टीचे प्रवक्ते प्रा. विनायक आंबेकर यांच्या वर राष्ट्रवादीच्या गुंडांनी भ्याड हल्ला केला असून, भाजपाच्या वतीने मी या हल्ल्याचा तीव्र शब्दांत निषेध व्यक्त करतो. राष्ट्रवादीच्या या गुंडांवर तात्काळ कारवाई झालीच पाहिजे !@BJP4Maharashtra pic.twitter.com/qR7lNc1IEN
— Chandrakant Patil (@ChDadaPatil) May 14, 2022
അംബേക്കറുമായി എൻസിപി പ്രവർത്തകർ തർക്കിക്കുകയും ഒരാൾ അദ്ദേഹത്തിന്റെ മുഖത്തടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ ദൃശ്യമാണ്. അംബേക്കറുടെ ഓഫീസിലേക്ക് അതിക്രമിച്ചെത്തിയ ശേഷമായിരുന്നു മർദ്ദനം. ശരദ് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്‌റ്റ് പങ്കുവെച്ചതിന് മറാത്തി നടി കേതകി ചിതാലിനെ കഴിഞ്ഞ ദിവസം താനെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തിരുന്നു.
Read also: കന്യാകുമാരി മുതൽ കശ്‌മീർ വരെ ഭാരതത്തെ ഒന്നിപ്പിക്കും; സോണിയ ഗാന്ധി