കോവിഡാനന്തര ചികിൽസ; പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കാൻ ഹോമിയോപ്പതി

By News Desk, Malabar News
Ajwa Travels

കാസർഗോഡ്: ജില്ലയിൽ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുടെ ചികിൽസക്കായി പ്രത്യേക കേന്ദ്രങ്ങൾ സജ്‌ജമാക്കാനൊരുങ്ങി ഹോമിയോപ്പതി വകുപ്പ്. രോഗം ഭേദമായവരിൽ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതിനെ തുടർന്നാണ് ഹോമിയോപ്പതിയുടെ നടപടി. ഇതിനായി ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ നോഡൽ ഓഫീസറായിട്ടുള്ള സംവിധാനം നിലവിൽ വന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ താലൂക്ക് ഹോമിയോ ആശുപത്രികൾ, ഡിസ്‌പെൻസറികൾ ആയുഷ് ഡിസ്‌പെൻസറികൾ എന്നിവ കോവിഡാനന്തര ഹോമിയോപ്പതി പ്രാഥമിക കേന്ദ്രങ്ങളായി പ്രവർത്തിക്കും.

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പകൽ 12 മുതൽ 2 വരെ ഈ കേന്ദ്രത്തിന്റെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകും. ജില്ലാ ഹോമിയോ ആശുപത്രികൾ കോവിഡാനന്തര ഹോമിയോപ്പതി റഫറൽ കേന്ദ്രങ്ങളായാണ് പ്രവർത്തിക്കുക. എല്ലാ ദിവസവും രാവിലെ 9 മുതൽ 1 മണി വരെ ഈ കേന്ദ്രത്തിന്റെ സഹായം ലഭിക്കും.

കോവിഡ് വന്നതിനുശേഷവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും ഈ കേന്ദ്രങ്ങൾ സന്ദർശിച്ച് തുടർ ചികിൽസ സ്വീകരിക്കാവുന്നതാണ്. കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് ടെലിഫോൺ/ വീഡിയോ കോൾ വഴി ചികിൽസ നൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Also Read: കടയടപ്പ് സമരം; 12,414 റേഷൻ വ്യാപാരികൾക്ക് എതിരെ കർശന നടപടിക്ക് നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE