ഇടപ്പള്ളി: എറണാകുളം ഇടപ്പള്ളി പീലിയോട് കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവറുടെ പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. കമ്പിവടി കൊണ്ട് നെഞ്ചിലേറ്റ ശക്‌തമായ അടിയാണ് മരണകാരണമെന്ന് റിപ്പോർട് സ്‌ഥിരീകരിച്ചു.
ഇടപ്പള്ളി നോർത്ത് സ്വദേശി കൃഷ്‌ണകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എആർ ക്യാംപിലെ സിവിൽ പോലീസ് ഉദ്യോഗസ്‌ഥനായ കുന്നുംപുറം സ്വദേശി ബിജോയ്, നെട്ടൂർ സ്വദേശി ഫൈസൽ എന്നിവരടക്കം ആറ് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രതികൾക്കെതിരെ സംഘം ചേരൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തും.
ഇവരെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ ഏഴ് ദിവസത്തെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പോലീസ് ആവശ്യപ്പെടും. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൃഷ്‌ണകുമാറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മദ്യപിച്ച് കൊണ്ടിരിക്കെ പ്രതികൾ കൃഷ്‌ണകുമാറിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളിൽ ഒരാളായ പോലീസുകാരനെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.
Also Read: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് മുഹമ്മദ് ഷാഫി