ന്യൂ ഡെല്‍ഹി: രാജ്യത്തെ വൈദ്യുതി വിതരണം സ്വകാര്യ മേഖലക്ക് കീഴിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ഊര്‍ജവകുപ്പ് പുറത്തുവിട്ടു.
സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുള്ള ടെന്‍ഡര്‍ നടപടികള്‍, മറ്റു നടപടി ക്രമങ്ങള്‍ എന്നിവയാണ് മന്ത്രാലയം പുറത്തുവിട്ട നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയത്. ഇതിനൊപ്പം ടെന്‍ഡര്‍ നടപടികളുടെ സമയക്രമം, മാതൃക എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.
ഇതില്‍ സംസ്ഥാനത്തിന്റെ നിലപാട് അധികം വൈകാതെ തന്നെ കേന്ദ്രത്തെ അറിയിക്കും. കേരളത്തില്‍ വൈദ്യുതി ഉത്പാദനം, പ്രസരണം, വിതരണം എന്നിവക്ക് എല്ലാത്തിനും കൂടി സര്‍ക്കാരിന് കീഴിലുള്ള കമ്പനിയാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ കേരളത്തില്‍ വൈദ്യുതി വിതരണത്തിന് എസ്‌പിവി (പ്രത്യേക ഉദ്ദേശത്തോടെയുള്ള കമ്പനി) രൂപീകരിക്കേണ്ടി വരും. ഇതോടെ കെഎസ്ഇബി ഉത്പാദനത്തിനും പ്രസരണത്തിനും മാത്രമായി മാറും.
ത്രിപുരയൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ കമ്പനികള്‍ക്ക് കീഴിലാണ് വൈദ്യുതി വിതരണം. ഡെല്‍ഹിയില്‍ നേരത്തെ തന്നെ സ്വകാര്യ കമ്പനികളാണ് വൈദ്യുതി വിതരണം നടത്തുന്നത്. രാജ്യത്തെ വൈദ്യുതി മേഖലയില്‍ 80 ശതമാനത്തില്‍ അധികം ആസ്‌തിയും വിതരണത്തില്‍ ആയതിനാല്‍ സമ്പൂര്‍ണ സ്വകാര്യവത്കരണ ഫലമാണ് നടപടിയിലൂടെ ലഭിക്കുക.
Read Also: കോവിഡ് നിയമ ലംഘനം; 8 ദിവസത്തിനിടെ ഡെൽഹിയിൽ പിഴയായി ഈടാക്കിയത് 1.19 കോടി