ഗൾഫുകാരുടെ യാത്രാ നിബന്ധനകളെ ചോദ്യംചെയ്യാൻ ‘പ്രവാസി ലീഗൽ സെൽ’ കോടതിയിലേക്ക്

By Desk Reporter, Malabar News
Gulf Pravasi's new travel conditions
Representational Image
Ajwa Travels

കൊച്ചി: ഗൾഫ് പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര കഠിനമാക്കുന്ന പുതിയ നിയന്ത്രണങ്ങളെ ചോദ്യംചെയ്‌ത്‌ കൊണ്ട് ‘പ്രവാസി ലീഗൽ സെൽ’ കേരളാ ഹൈക്കോടതിയെ സമീപിക്കുന്നു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇയിൽ നിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഫെബ്രുവരി 22 മുതൽ ഏർപ്പെടുത്തിയിട്ടുള്ളത്.

പ്രായ വ്യത്യാസമില്ലാതെ, ഇന്ത്യയിലേക്ക് യാത്ര ചെയുന്ന എല്ലാവർക്കും 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇന്ത്യയിലെ എയർപോർട്ടിൽ ഇറങ്ങിയാൽ സ്വന്തം ചെലവിൽ മറ്റൊരു കോവിഡ് പരിശോധന നടത്തുകയും 14 ദിവസം വീടുകളിൽ ക്വാറന്റെയിനിൽ കഴിയുകയും വേണം.

എയർപോർട്ടിലെ കോവിഡ് പരിശോധനക്ക് ഒരാൾ 2000 രൂപയോളം ടെസ്‌റ്റ് ഫീസായി നൽകണം. ഒരു കുടുംബത്തിലെ കുഞ്ഞുങ്ങൾ ഉൾപ്പെടെ നാലോ അഞ്ചോ പേർക്ക് ഒറ്റത്തവണ യാത്ര ചെയ്യണമെങ്കിൽ വേണ്ടിവരുന്ന കോവിഡ് പരിശോധനാഫീസും ടിക്കറ്റ് നിരക്കും എയർപോർട്ടിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടും കാരണം സാധാരണ പ്രവാസികൾ ദുരിതത്തിലാണ്.

പൂർണ്ണ വായനയ്ക്ക്

Most Read: എംഎൽഎമാരെ ഭീഷണിപ്പെടുത്തി, രാജിവെക്കാൻ നിർബന്ധിച്ചു; നാരായണസാമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE