ന്യൂഡെൽഹി : രാജ്യത്ത് മിക്ക സ്‌ഥലങ്ങളിലും വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ കഴിഞ്ഞ മാസം രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ വിതരണം ചെയ്‌തത് 17 ശതമാനം വാക്‌സിൻ മാത്രമാണെന്ന് സർക്കാർ രേഖകൾ വ്യക്‌തമാക്കുന്നു. ഇതോടെ വലിയ അളവിലാണ് സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ വിതരണം ചെയ്യപ്പെടാതെ കിടക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ രാജ്യത്ത് 7.4 കോടി ഡോസ് കോവിഡ് വാക്‌സിനാണ് ലഭ്യമാക്കിയത്. ഇതിൽ സ്വകാര്യ ആശുപത്രികൾക്കായി നീക്കിവച്ചത് 1.85 കോടി ഡോസാണ്. എന്നാൽ 1.29 കോടി ഡോസ് വാക്‌സിൻ മാത്രമാണ് രാജ്യത്തെ വിവിധ സ്വകാര്യ ആശുപത്രികൾ വാങ്ങിയത്. ഇതിൽ 22 ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ് സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്‌തതെന്ന് രേഖകൾ വ്യക്‌തമാക്കുന്നു.
കഴിഞ്ഞ ജൂൺ 4ആം തീയതി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലാണ് ഈ കണക്കുകൾ സർക്കാർ വ്യക്‌തമാക്കുന്നത്. നിലവിൽ വാക്‌സിൻ സ്വീകരിക്കാൻ ആളുകൾക്കുള്ള വിമുഖതയും, ഉയർന്ന വിലയുമാണ് സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്‌സിൻ സ്വീകരിക്കാൻ ആളുകൾ വിമുഖത കാണിക്കുന്നതിനുള്ള കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Read also : പൗരത്വ അപേക്ഷ വിജ്‌ഞാപനം; മുസ്‌ലിം ലീഗിന്റെ അപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്‌ച പരിഗണിക്കും