പ്രിയങ്ക ഗാന്ധി കസ്‌റ്റഡിയിൽ; ലഖ്‌നൗവിൽ നിരോധനാജ്‌ഞ

By Syndicated , Malabar News
Priyanka Gandhi
Ajwa Travels

ലഖ്‌നൗ: പോലീസ് കസ്‌റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് കസ്‌റ്റഡിയിലെടുത്തു. പ്രിയങ്കയെ ലഖ്‌നൗവിലെ പോലീസ് ക്യാംപിലേക്ക് മാറ്റി. തുടർന്ന് ലഖ്‌നൗവിൽ നിരോധനാജ്‌ഞാ പ്രഖ്യാപിച്ചു. പ്രിയങ്കയുടെ കസ്‌റ്റഡിക്ക് പിന്നാലെ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമെന്ന പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ രംഗത്തെത്തി.

ആഗ്രയില്‍ പൊലീസ് കസ്‌റ്റഡിയില്‍ വെച്ച് മരിച്ചയാളുടെ കുടുബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക. പൊലീസ് തടയാന്‍ ശ്രമിച്ചതോടെ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളിയുണ്ടായി. പ്രിയങ്കയെ പ്രദേശത്തേക്ക് കടത്തിവിടാന്‍ അനുവദിക്കില്ലെന്ന് യുപി പോലീസ് നിലപാട് എടുക്കുകയായിരുന്നു.

ജഗദീഷ് പുര പോലീസ് സ്‌റ്റേഷനിൽ നിന്ന് 25 ലക്ഷം രൂപ മോഷ്‌ടിച്ച കേസില്‍ കുറ്റാരോപിതനായിരുന്നു സ്‌റ്റേഷനിലെ ശുചീകരണ തൊഴിലാളിയായ അരുൺ വാൽമീകി എന്ന യുവാവ്. ചൊവ്വാഴ്‌ച രാത്രി തൊണ്ടിമുതൽ വീണ്ടെടുക്കാൻ അരുണിന്റെ വീട്ടിൽ റെയ്‌ഡ്‌ നടത്തുന്നതിനിടെ പ്രതിക്ക് പെട്ടെന്ന് അസ്വസ്‌ഥത അനുഭവപ്പെട്ടതായി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ആഗ്ര മുനിരാജ് ജി പറഞ്ഞു. “അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ എത്തിയപ്പോഴാണ് ഡോക്‌ടർ മരിച്ചതായി പ്രഖ്യാപിച്ചത്,”- അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രിയങ്ക ഗാന്ധിയുടെ വർധിച്ചു വരുന്ന ജനപ്രീതി യോഗി സർക്കാർ ഭയക്കുന്നുവെന്ന് കോൺഗ്രസ് പറഞ്ഞു. “പ്രിയങ്ക ഗാന്ധി യുപിയിൽ എവിടെ പോയാലും സർക്കാർ 144 പ്രഖ്യാപിക്കുന്നു. ശുചീകരണ തൊഴിലാളികളുടെ കുടുംബാംഗങ്ങളോട് സഹതാപം തോന്നുന്നത് കുറ്റകരമാണോ?” കോൺഗ്രസ് പറഞ്ഞു.

Read also: ബാബറി മസ്ജിദ് പോലെ ജാമിഅ മസ്ജിദും പൊളിക്കണം; ശ്രീരാമ സേനാ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE