കോട്ടയം: വർഗീയ പരാമർശം നടത്തിയ വൈദികനെതിരെ പ്രതിഷേധിച്ച് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്‌ത്രീകൾ. കുർബാനക്കിടെ വൈദികൻ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്നാണ് കന്യാസ്‌ത്രീകൾ പറയുന്നത്. മുസ്‌ലിങ്ങളുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങരുത്, അവരുടെ ഓട്ടോയിൽ കയറരുത് എന്നൊക്കെയായിരുന്നു പരാമർശം.
മഠത്തിലെ ചാപ്പലിലെ കുർബാനക്കിടെ വൈദികൻ വർഗീയ പരാമർശം നടത്തിയെന്നും ഇതിനെ എതിർത്തുവെന്നും സംഘത്തിലൊരാളായ സിസ്‌റ്റർ അനുപമ പറഞ്ഞു. പാലാ ബിഷപ്പിന്റെ പരാമർശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്‌ത്രീകൾ കൂട്ടിച്ചേർത്തു. നേരത്തെ ഫ്രാങ്കോ മുളക്കലിനെതിരെ ശക്‌തമായ നിലപാട് സ്വീകരിച്ച കന്യാസ്‌ത്രീകളാണ് ഇവർ.
Read Also: പ്ളസ് വണ്‍ പരീക്ഷ; ഹരജി നാളെ പരിഗണിക്കില്ല