വർഗീയ പരാമർശം നടത്തിയ വൈദികന് എതിരെ കന്യാസ്‌ത്രീകളുടെ പ്രതിഷേധം

By Staff Reporter, Malabar News
sister-anupama
Ajwa Travels

കോട്ടയം: വർഗീയ പരാമർശം നടത്തിയ വൈദികനെതിരെ പ്രതിഷേധിച്ച് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്‌ത്രീകൾ. കുർബാനക്കിടെ വൈദികൻ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്നാണ് കന്യാസ്‌ത്രീകൾ പറയുന്നത്. മുസ്‌ലിങ്ങളുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങരുത്, അവരുടെ ഓട്ടോയിൽ കയറരുത് എന്നൊക്കെയായിരുന്നു പരാമർശം.

മഠത്തിലെ ചാപ്പലിലെ കുർബാനക്കിടെ വൈദികൻ വർഗീയ പരാമർശം നടത്തിയെന്നും ഇതിനെ എതിർത്തുവെന്നും സംഘത്തിലൊരാളായ സിസ്‌റ്റർ അനുപമ പറഞ്ഞു. പാലാ ബിഷപ്പിന്റെ പരാമർശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്‌ത്രീകൾ കൂട്ടിച്ചേർത്തു. നേരത്തെ ഫ്രാങ്കോ മുളക്കലിനെതിരെ ശക്‌തമായ നിലപാട് സ്വീകരിച്ച കന്യാസ്‌ത്രീകളാണ് ഇവർ.

Read Also: പ്ളസ് വണ്‍ പരീക്ഷ; ഹരജി നാളെ പരിഗണിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE