ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ മുസ്‌ലിം വിശ്വാസികളെ തുറസായ സ്‌ഥലങ്ങളില്‍ നിസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്ത്. ഹിന്ദുത്വ പ്രവര്‍ത്തകര്‍ സംഘമായി എത്തിയ ശേഷം പ്രാർഥനാ സ്‌ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. മുസ്‌ലിങ്ങള്‍ നിസ്‌കരിക്കുന്ന സ്‌ഥലത്ത് വോളിബോള്‍ ക്വാര്‍ട്ട് ഉണ്ടാക്കുമെന്നാണ് ഇവരുടെ പ്രഖ്യാപനം.
നേരത്തെ പ്രദേശത്ത് ചാണകം നിരത്തിയും ഇവര്‍ തടസം സൃഷ്‌ടിച്ചിരുന്നു. ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഗോവര്‍ധന പൂജയും നടത്തിയിരുന്നു. തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ഇവിടെ ജുമുഅ തടസപ്പെട്ടിരിക്കുകയാണ്. ‘ലാന്‍ഡ് ജിഹാദ്’ എന്നാരോപിച്ചാണ് പ്രവർത്തകർ പ്രാർഥന തടസപ്പെടുത്തുന്നത്.
Read also: കള്ളപ്പണം വെളുപ്പിക്കൽ; സുഖ്‌പാല്‍ സിംഗ് ഖൈറ അറസ്‌റ്റിൽ