കാബൂള്‍: അഫ്ഗാനിസ്‌ഥാന്റെ തടഞ്ഞുവെച്ച സ്വത്തുക്കള്‍ റിലീസ് ചെയ്യണമെന്നാശ്യപ്പെട്ട് അമേരിക്കന്‍ എംബസിക്ക് മുന്നിൽ പ്രതിഷേധം. കാബൂള്‍ നഗരത്തിലൂടെ നൂറുകണക്കിന് വരുന്ന പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തുകയാണ്.
‘ഞങ്ങളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കൂ’, ‘തടഞ്ഞു വെച്ചിരിക്കുന്ന ഞങ്ങളുടെ പണം ഞങ്ങള്‍ക്ക് തിരികെ തരൂ’ തുടങ്ങിയ വാചകങ്ങൾ എഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധം. പ്രതിഷേധത്തിന് താലിബാന്‍ സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്‌റ്റില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം അഫ്‌ഗാനിസ്‌ഥാന് ലഭിച്ചുകൊണ്ടിരുന്ന അന്താരാഷ്‍ട്ര ഫണ്ടുകളെല്ലാം പിൻവലിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍, പ്രധാനമായും അമേരിക്കയിലുള്ള അഫ്‌ഗാന്റെ ബില്യണുകള്‍ വിലമതിക്കുന്ന സ്വത്തുക്കളും ഇതിനെത്തുടര്‍ന്ന് ഫ്രീസ് ചെയ്‌തിരുന്നു.
തുടർന്ന് താലിബാന്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായതോടെ ജനങ്ങള്‍ കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്. ഇക്കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്‌ട്ര സംഘടന അടക്കമുള്ളവർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Read also: പഠിക്കാൻ പുസ്‌തകങ്ങളില്ല; ലിബിയയില്‍ വിദ്യാഭ്യാസ മന്ത്രി അറസ്‌റ്റിൽ