വി. മുരളീധരന്റെ പ്രോട്ടോക്കോള്‍ ലംഘനം; പ്രധാന മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

By Syndicated , Malabar News
V Muraleedharan_Malabar news
Ajwa Travels

ന്യൂ ഡെല്‍ഹി: അബുദാബിയില്‍ നടന്ന അന്താരാഷ്‍ട്ര കോണ്‍ഫറന്‍സില്‍ പി.ആര്‍ ഏജന്റും മഹിളാ മോര്‍ച്ചാ സെക്രട്ടറിയുമായ സ്‌മിത മേനോന്‍ പങ്കെടുത്തതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. വിദേശകാര്യ മന്ത്രാലയത്തോടാണ് റിപ്പോര്‍ട്ട് തേടിയത്. കേന്ദ്രമന്ത്രി വി. മുരളീധരനാണ് സ്‌മിത മേനോനെ  കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിച്ചത്.

ഈ വിഷയത്തില്‍ ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് പരാതി കൊടുത്തതിനെ തുടര്‍ന്നാണ് വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി അരുണ്‍ പി ചാറ്റര്‍ജിയില്‍ നിന്നും വിശദീകരണം തേടിയത്.

മാദ്ധ്യമ പ്രതിനിധികളെ വിദേശത്ത് നടക്കുന്ന മന്ത്രിതല സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനുള്ള നിബന്ധനകളും വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യവസ്‌ഥാപിത ചട്ടങ്ങളും പാലിക്കാതെയാണ് സ്‌മിത മോനോനെ വി. മുരളീധരന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തന പരിചയമില്ലാത്ത സ്‌മിത മോനോന്‍ എങ്ങനെ മഹിളാ മോര്‍ച്ചാ നേതൃസ്‌ഥാനത്തേക്ക് വന്നു എന്നത് പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായിട്ടുണ്ട്.

Read also: ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു; കോവിഡ് ഇല്ലെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE