ലുധിയാന: പഞ്ചാബ് മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. പുനഃസംഘടന നടന്നതിന് ശേഷം പൊതുഭരണം, നിയമം, എക്‌സൈസ്, ടൂറിസം തുടങ്ങി പതിനാല് വകുപ്പുകൾ മുഖ്യമന്ത്രിയായ ചരൺ ജിത്ത് സിംഗ് ചെന്നിക്ക് തന്നെയാണ്.
ഉപമുഖ്യമന്ത്രിമാരായ സുഖ്‌ജിന്ദർ സിംഗ് രൻദ്വായ്‌ക്ക് ആഭ്യന്തരം, സഹകരണം എന്നീ വകുപ്പുകളും ഓം പ്രകാശ് സോണിക്ക് ആരോഗ്യ, പ്രതിരോധ വകുപ്പുകളും നൽകി. മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകൾ സിദ്ദു അനുകൂലികളായ മന്ത്രിമാർക്കാണ് നൽകിയിരിക്കുന്നത്.
വിമർശനങ്ങൾ ഏറെ ഏറ്റുവാങ്ങിയ റാണാ ഗുർജിത് സിംഗിന് സാങ്കേതിക വിദ്യാഭ്യാസം ഉൾപ്പടെ അപ്രധാന വകുപ്പുകളാണ് നൽകിയത്. മുതിർന്ന നേതാവായ മൻപ്രീത് സിംഗ് ബാദൽ ആണ് ധനവകുപ്പ് കൈകാര്യം ചെയ്യുന്നത്.
മന്ത്രിസഭയിലെ പുതുമുഖങ്ങളായ രാജ് കുമാർ വേർക-സാമൂഹ്യനീതി, ന്യൂനപക്ഷ വകുപ്പുകൾ, സംഘത് സിംഗ് ഗിൾസിൻ-വനം, വന്യജീവി വകുപ്പ്, പാർഗത് സിംഗ്- വിദ്യാഭ്യാസം, കായിക വകുപ്പ്, അമരീന്ദർ സിംഗ് രാജ വാറിങ്-ഗതാഗതം വകുപ്പ്, ഗുരുകിരത് സിംഗ് കോഡ്‌ലി- വ്യവസായം, ഐടി വകുപ്പ് എന്നിങ്ങനെയാണ് ചുമതല നൽകിയിരിക്കുന്നത്.
Read Also: മുഖ്യമന്ത്രിയെ സന്ദർശിച്ച് ഒളിമ്പ്യൻ പിആർ ശ്രീജേഷ്