കോഴിക്കോട്: തകരാത്ത റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപ്പണി. കോഴിക്കോട് കുന്ദമംഗംലം- മെഡിക്കല്‍ കോളേജ് റോഡില്‍ ഒഴുക്കരയിലാണ് സംഭവം. റോഡിന് കുഴികളൊന്നുമില്ലാത്ത 17 മീറ്റര്‍ സ്‌ഥലത്താണ് ടാറൊഴിച്ച് പണി തുടങ്ങിയത്.
തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചതോടെ അറ്റകുറ്റപ്പണി നിര്‍ത്തിവെച്ചു. പിന്നാലെ പിഡബ്‌ള്യൂഡി ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി. കരാറുകാരന് സ്‌ഥലം മാറിപ്പോയെന്നാണ് ഉദ്യോഗസ്‌ഥരുടെ വിശദീകരണം. റോഡില്‍ കുഴി ഉണ്ടെന്ന് പറഞ്ഞാണ് കരാറുകാരന്‍ പണി ആരംഭിച്ചത്.
എന്നാല്‍ ഇത് പണംതട്ടാന്‍ വേണ്ടി ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പടെ അറിഞ്ഞുകൊണ്ടുള്ള നടപടിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. മൂന്ന് വര്‍ഷം മുന്‍പ് ടാര്‍ ചെയ്‌ത റോഡാണെന്നും അഴിമതി നടത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ അറ്റകുറ്റപ്പണി നടത്തുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
അതേസമയം സംഭവം വാർത്തയായതോടെ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് സ്‌ഥലം സന്ദര്‍ശിച്ചു. ചീഫ് എന്‍ജിനീയറോട് മന്ത്രി വിശദീകരണം തേടി. ഇത് ഒറ്റപ്പെട്ട പ്രവണതയല്ലെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തി കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.
Read Also: വികസനം ലക്ഷ്യമാക്കി നീങ്ങുമ്പോൾ വിരട്ടൽ വേണ്ട; മുഖ്യമന്ത്രി