വയനാട്: മാനന്തവാടിയിൽ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി ആക്രമിസംഘം ഭീഷണിപ്പെടുത്തിയതായി പരാതി. എടവക പാണ്ടികടവ് ചാമാടിപൊയില്‍ മുരികോളി റിയാസിനെയും കുടുംബത്തെയുമാണ് നാലംഗ സംഘം ഭീഷണിപ്പെടുത്തിയത്.
വീട്ടുകാരുടെ പരാതിയില്‍ മാനന്തവാടി പോലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന് റിയാസ് പറഞ്ഞു.
25,000 രൂപ നൽകണം എന്നായിരുന്നു ആവശ്യം. പണം നല്‍കിയില്ലെങ്കില്‍ കൈകാലുകള്‍ വെട്ടുമെന്ന് സംഘം ഭീഷണിപ്പെടുത്തി; റിയാസ് പറഞ്ഞു. ഈ സമയം റിയാസിന്റെ ഭാര്യ, മാതാവ്, കുട്ടികള്‍ എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം റിയാസ് മാനന്തവാടി പോലീസില്‍ പരാതി നല്‍കി. നാലുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Malabar News: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ