ന്യൂഡെൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. രാഹുല്‍ ലഹരിമരുന്ന് കച്ചവടക്കാരനും ലഹരിമരുന്നിന് അടിമയും ആണെന്നായിരുന്നു കര്‍ണാടക ബിജെപി നേതാവ് നളിന്‍ കുമാര്‍ കതീല്‍ ആരോപിച്ചത്.
”ആരാണ് രാഹുല്‍ ഗാന്ധി? ഞാന്‍ അത് പറയുന്നില്ല. രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് വില്‍പനക്കാരനുമാണ്. അത് മാദ്ധ്യമങ്ങളില്‍ വന്നതാണ്. അദ്ദേഹത്തിന് രാഷ്‌ട്രീയ പാര്‍ട്ടി നടത്താന്‍ പോലും കഴിയില്ല,”- അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിൽ വന്ന ട്വീറ്റിന് പിന്നാലെയായിരുന്നു രാഹുലിനെ ആക്ഷേപിച്ച് കൊണ്ടുള്ള ബിജെപി നേതാവിന്റെ പ്രസ്‌താവന. പ്രധാനമന്ത്രി മോദി നിരക്ഷരനാണെന്ന് സൂചിപ്പിക്കാന്‍ ‘അങ്കൂതാ ഛാപ്’ എന്ന പ്രയോഗം ഉപയോഗിച്ചായിരുന്നു കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിൽ ട്വീറ്റ് വന്നത്. ഇതിനെതിരെ ബിജെപി പ്രതിഷേധം ഉയർത്തിയിരുന്നു.
ട്വീറ്റിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ തന്നെ രംഗത്തുവന്നിരുന്നു. സംഭവത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും മോദിക്കെതിരെയുള്ള ട്വീറ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
Most Read: തൃണമൂലിൽ ചേർന്ന ബിജെപി നേതാവ് ബാബുല്‍ സുപ്രിയോ എംപി സ്‌ഥാനം രാജിവച്ചു