ഡെൽഹി: അപകീർത്തി കേസിൽ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി. ശിക്ഷാവിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച സൂറത്ത് കോടതി വിധിക്കെതിരെയാണ് രാഹുൽ അപ്പീൽ സമർപ്പിച്ചത്.
മോദി പരാമര്‍ശം സംബന്ധിച്ച അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്‌റ്റിസ് ഹേമന്ത് എം പ്രച്ചക്കാണ് വിധി പറഞ്ഞത്.
സൂറത്ത് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്യാത്തതിനാല്‍ രാഹുൽ ഗാന്ധിക്ക് ലോക്‌സഭാംഗത്വം തിരികെ ലഭിച്ചില്ല. പത്തിലേറെ അപകീർത്തി കേസുകൾ രാഹുലിനെതിരെയുണ്ടെന്ന് കോടതി പറഞ്ഞു. രാഹുല്‍ ഗാന്ധി സവര്‍ക്കറെ കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരായ കേസും കോടതി ചൂണ്ടിക്കാട്ടി.
2019ൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സിജെഎം കോടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചത്. പിന്നാലെ രാഹുല്‍ ഗാന്ധി എംപി സ്‌ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടു.
Also Read: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി; സ്വീകരിച്ച് കിരീടാവകാശി ശൈഖ് ഖാലിദ്