ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഉത്തർപ്രദേശിലെ പിഡബ്ള്യൂഡി ഉദ്യോഗസ്‌ഥരിൽ നിന്നും ഒരു ദിവസത്തെ വേതനം നിർബന്ധിച്ച് പിരിക്കുന്നതായി പരാതി. ഇതിനായി പിഡബ്ള്യൂഡി മന്ദിർ വെൽഫെയർ എന്ന പേരിൽ അക്കൗണ്ട് തുറക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പിഡബ്ള്യൂഡി വികസന വകുപ്പിലെ സീനിയർ എഞ്ചിനീയർ രാജ്‌പാൽ സിങാണ് പണം പിരിച്ചെടുക്കുന്നതിനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
പിഡബ്ള്യൂഡി ഉദ്യോഗസ്‌ഥരുടെ വേതനം രാമക്ഷേത്ര നിർമാണത്തിനായി പിരിച്ചെടുത്ത് സമാഹരിക്കുന്നതിനാണ് അക്കൗണ്ട് തുടങ്ങുന്നത്. ഓഫീസ് സൂപ്രണ്ട് മുനീഷ് കുമാറും ചീഫ് അസിസ്‌റ്റന്റ് വിരേന്ദ്ര കുമാറും ഈ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുമെന്ന് രാജ്‌പാൽ സിങ് പുറത്തിറക്കിയ കത്തിൽ പറയുന്നു.
വോളണ്ടറി പിരിവ് എന്ന പേരിൽ നടത്തുന്ന സമാഹരണം തങ്ങളുടെ അനുമതിയോടെ അല്ലെന്നാണ് ആരോപണം. രാജ്‌പാൽ സിങ് ബാങ്കിന് നൽകിയ കത്ത് സമൂഹ നൽകിയ കത്ത് നൽകിയ കത്ത് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുമ്പോഴാണ് ഇക്കാര്യം അറിയുന്നതെന്ന് പിഡബ്ള്യൂഡിയിലെ മറ്റു ഉദ്യോഗസ്‌ഥർ പ്രതികരിച്ചു.
മതപരമായ കാര്യങ്ങൾക്കായി ഔദ്യോഗിക ജീവനക്കാരിൽ നിന്ന് പിരിവെടുക്കുന്നത് നിയമത്തിന് എതിരാണ്. സർക്കാരിന്റെ അനുമതിയോടെയാണോ ഉദ്യോഗസ്‌ഥർ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും വ്യക്‌തമല്ല.
Read also: സെറം ഇൻസ്‌റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ 5 മരണം