പാലക്കാട്: രാമനാട്ടുകരയിലെ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. ചെര്‍പ്പുളശ്ശേരിയില്‍നിന്നും ഞായറാഴ്‌ച അര്‍ധരാത്രിയോടെ 15 പേരടങ്ങുന്ന സംഘമാണ് കോഴിക്കോട് ഭാഗത്തേക്ക് പോയതെന്നാണ് വിവരം. മരിച്ച അഞ്ചുപേര്‍ സഞ്ചരിച്ച ബൊലേറോ ജീപ്പിനുപുറമേ ഒരു ഇന്നോവയിലും സ്വിഫ്റ്റ് കാറിലുമാണ് സംഘം സഞ്ചരിച്ചത്.
ലോക്ക്‌ഡൗൺ നിയന്ത്രണം നിലനില്‍ക്കെ ഇവര്‍ കോഴിക്കോട് പോയത് എന്തിനാണെന്നത് ദുരൂഹമാണ്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് വന്നതാണെന്ന് സംഘം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇത് ശരിയല്ലെന്നാണ് സൂചന. മരിച്ച താഹിര്‍ വാഹനം തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ കേസുകളിലെ പ്രതിയാണ്. മരിച്ച നാസറിന് എതിരെയും ചെര്‍പ്പുളശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ കേസുണ്ട്. പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് എല്ലാവരുടെയും വീടുകളുള്ളത്.
നേരത്തെ എസ്‌ഡിപിഐ പ്രവര്‍ത്തകരായിരുന്ന ഇവരെ പാര്‍ട്ടിയില്‍ നിന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയിരുന്നു. വീട്ടുകാര്‍ക്കും യാത്രയെ പറ്റി വിവരമില്ല. മരിച്ച താഹിറിന്റെ അമ്മാവന്റെ വണ്ടിയാണ് അപകടത്തില്‍ പെട്ടത്. സംഘത്തിന് നേതൃത്വം നല്‍കുന്ന ഫൈസല്‍ എന്നയാളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുകയാണ്.
ബൊലേറോയും സിമന്റ് കയറ്റിയ ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് ഇന്ന് പുലര്‍ച്ചെ രാമനാട്ടുകരക്കടുത്ത് പുളിഞ്ചോട് വെച്ച് അപകടമുണ്ടായത്. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ സാഹിർ, സുബൈർ, അസൈനാർ, നാസർ, ഷഹീർ എന്നിവരാണ് മരണപ്പെട്ടത്. പുളിഞ്ചോടു വളവില്‍ അമിത വേഗത്തിലായിരുന്ന വാഹനം എതിര്‍ദിശയില്‍ ലോറിയിലിടിക്കും മുമ്പ് മറിഞ്ഞിരുന്നതായി ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. മൂന്നു തവണ മലക്കംമറിഞ്ഞ ശേഷമാണ് ലോറിയില്‍ ഇടിച്ചതെന്നാണ് മൊഴി.
Read also: കടയ്‌ക്കാവൂര്‍ പോക്‌സോ കേസ്; അമ്മയ്‌ക്കെതിരായ പരാതി വ്യാജമെന്ന് അന്വേഷണ സംഘം