മുംബൈ: ഫെബ്രുവരി 10ന് ആരംഭിക്കുന്ന രഞ്‌ജി ട്രോഫിയിൽ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കളിക്കില്ല. വൈറ്റ് ബോൾ ക്രിക്കറ്റിലെ തിരിച്ചുവരവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്.
ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിന് മുന്നോടിയായി ബറോഡ ക്രിക്കറ്റ് അസോസിയേഷൻ 20 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പട്ടികയിൽ ഹാർദിക്കിന്റെ പേര് ഉണ്ടായിരുന്നില്ല. ടീമിന്റെ നായകനായി കേദാർ ദേവ്ധറിനെയും വിഷ്‌ണു സോളങ്കിയെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തിരുന്നു.
അതേസമയം കഴിഞ്ഞ വർഷം നടന്ന ടി-20 ലോകകപ്പ് മുതൽ 28കാരനായ ഹാർദിക് ടീമിന് പുറത്താണ്. നട്ടെല്ലിന്റെ പരിക്ക് കാരണം ഹാർദിക് വിശ്രമത്തിലാണ്. നേരത്തെ ടി-20 ലോകകപ്പിൽ ബൗൾ ചെയ്യാതിരുന്നതിന് താരത്തിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. 2018 ഡിസംബറിന് ശേഷം ഹാർദിക് റെഡ് ബോൾ ക്രിക്കറ്റ് കളിച്ചിട്ടില്ല.
ഇന്ത്യൻ പ്രീമിയർ ലീഗിൽ സിവിസിയുടെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് ഫ്രാഞ്ചൈസിയിൽ മുഴുവൻ സമയ ക്യാപ്റ്റനായി തന്റെ കന്നി അരങ്ങേറ്റം നടത്താനൊരുങ്ങുന്ന ഹാർദിക് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.
ബറോഡ സ്‌ക്വാഡ്: കേദാർ ദേവ്ധർ, വിഷ്‍ണു സോളങ്കി, പ്രത്യുഷ് കുമാർ, ശിവാലിക് ശർമ, ക്രുണാൽ പാണ്ഡ്യ, അഭിമന്യുസിംഗ് രജ്‌പുത്, ധ്രുവ് പട്ടേൽ, മിതേഷ് പട്ടേൽ, ലുക്മാൻ മെരിവാല, ബാബാസഫിഖാൻ പത്താൻ, അതിത് ഷെത്ത്, ഭാർഗവ് ഭട്ട്, എസ് കാർത്തിക് കകഡെ, ഗുർജിന്ദർ സിംഗ് മാൻ, ജ്യോത്‌സ്‌നിൽ സിംഗ്, നിനാദ് രത്വ, അക്ഷയ് മോർ.
Most Read: റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ ‘ഭീഷ്‌മ പർവ്വം’