കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 19 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കരുനാഗപ്പള്ളി അതിവേഗ പോക്‌സോ കോടതി ജഡ്‌ജി ഉഷ നാരായണനാണ് ശിക്ഷ വിധിച്ചത്. 2016ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആറാം ക്ളാസുകാരിയായ മകളെ പീഡിപ്പിച്ച കേസിലാണ് വിധി.
പ്രതിക്ക് ആദ്യഭാര്യയിൽ രണ്ട് മക്കളുണ്ട്. പിന്നീട്, രണ്ടാം ഭാര്യക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ആറാം ക്‌ളാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. ആദ്യം തൃക്കുന്നപ്പുഴ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് പിന്നീട് ഓച്ചിറ പോലീസിന് കൈമാറുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പി ശിവപ്രസാദ് ഹാജരായി.
Most Read: കൊച്ചി മെട്രോക്ക് അഞ്ച് വയസ്; ഇന്ന് ഏത് സ്‌റ്റേഷനിലേക്കും 5 രൂപ മാത്രം