ആറാം ക്ളാസുകാരിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് 19 വർഷം തടവും പിഴയും

By Trainee Reporter, Malabar News
Nimisha Thambi murder case
Representational Image
Ajwa Travels

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 19 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കരുനാഗപ്പള്ളി അതിവേഗ പോക്‌സോ കോടതി ജഡ്‌ജി ഉഷ നാരായണനാണ് ശിക്ഷ വിധിച്ചത്. 2016ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആറാം ക്ളാസുകാരിയായ മകളെ പീഡിപ്പിച്ച കേസിലാണ് വിധി.

പ്രതിക്ക് ആദ്യഭാര്യയിൽ രണ്ട് മക്കളുണ്ട്. പിന്നീട്, രണ്ടാം ഭാര്യക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ആറാം ക്‌ളാസ്‌ വിദ്യാർഥിനിയെ പീഡിപ്പിച്ചത്. ആദ്യം തൃക്കുന്നപ്പുഴ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് പിന്നീട് ഓച്ചിറ പോലീസിന് കൈമാറുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പി ശിവപ്രസാദ് ഹാജരായി.

Most Read: കൊച്ചി മെട്രോക്ക് അഞ്ച് വയസ്; ഇന്ന് ഏത് സ്‌റ്റേഷനിലേക്കും 5 രൂപ മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE