റിമാന്‍ഡ് പ്രതിയായിരുന്ന ഷഫീഖിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടുമെന്ന് മുഖ്യമന്ത്രി

By News Desk, Malabar News
ഷഫീഖ്
Ajwa Travels

തിരുവനന്തപുരം: റിമാന്‍ഡ് പ്രതിയായിരുന്ന ഷഫീഖ് മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കസ്‌റ്റഡി മരണങ്ങള്‍ സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ സബ്‌മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയുന്നുവെന്ന് ഷഫീഖിന്റെ കുടുംബം പ്രതികരിച്ചു. സംഭവത്തില്‍ ജയില്‍ വകുപ്പിന് വീഴ്‌ച പറ്റിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥന്റെ റിപ്പോര്‍ട്.

പോലീസ് മര്‍ദ്ദനെത്തുടര്‍ന്നാണ് ഷഫീഖ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് അപസ്‌മാരം വന്ന് നിരീക്ഷണ കേന്ദ്രത്തില്‍ വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്‌ഥനായ ജയില്‍ ഡിഐജി സാം തങ്കയ്യന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃത്യസമയത്ത് ഷഫീഖിനെ ആശുപത്രിയില്‍ എത്തിച്ചു എന്നും റിപ്പോര്‍ട്ടിലുണ്ട്.

കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന കാഞ്ഞിരപള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖ് (36) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ആണ് മരിച്ചത്. സംഭവത്തില്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പോലീസ് മര്‍ദ്ദനമാണ് മരണ കാരണമെന്ന ആരോപണത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി.

Read Also: തില്ലങ്കേരി ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാന്‍ ശക്‌തമായ നടപടിക്ക് നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE