തിരുവനന്തപുരം : സംസ്‌ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ കർഫ്യൂന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കണമെന്ന് വ്യക്‌തമാക്കി ഐഎംഎ. നിലവിൽ സംസ്‌ഥാനത്ത് വലിയ രീതിയിലുള്ള രോഗവ്യാപനം ഉണ്ടാകാനുള്ള പ്രധാന കാരണം തിരഞ്ഞെടുപ്പ് ദിനത്തിലെ നോട്ടക്കുറവ് ആണെന്നും, അതിനാൽ വോട്ടെണ്ണൽ ദിനത്തിൽ രോഗവ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങൾ കർശനമാക്കണമെന്നുമാണ് ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് പിഎം സഖറിയാസ് അറിയിച്ചത്.
അതേസമയം തന്നെ പിജി ഡോക്‌ടർമാരുടെ അഭാവം കോവിഡ് ചികിൽസയിൽ ഗുരുതര പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും, വാക്‌സിനേഷൻ സൗജന്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎ വ്യക്‌തമാക്കി. കോവിഡിന്റെ രണ്ടാംവ്യാപനത്തിൽ തീവ്രത വളരെ കൂടുതലാണ്. അതിനാൽ തന്നെ മരണനിരക്കിലും ഉയർച്ച രേഖപ്പെടുത്തുന്നുണ്ട്.
കൂടാതെ രോഗവ്യാപനം കണ്ടെത്തുന്നതിനായി സംസ്‌ഥാനത്ത് നടത്തിയ കൂട്ടപരിശോധന അശാസ്‌ത്രീയമാണെന്ന് വെളിപ്പെടുത്തി കെജിഎംഒഎ രംഗത്ത് വന്നിരുന്നു. രോഗലക്ഷണങ്ങൾ ഉള്ളവരെയും സമ്പര്‍ക്കത്തില്‍ പെട്ടവരെയും മാത്രം ഉള്‍പ്പെടുത്തി പരിശോധന നിജപ്പെടുത്തണമെന്നും, പരിശോധന വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് ലാബ് സൗകര്യവും ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിപ്പിക്കണമെന്നും സംഘടന വ്യക്‌തമാക്കി. കൂടാതെ സംസ്‌ഥാനത്ത് നിലവിൽ നടക്കുന്നത് സംവിധാനങ്ങൾക്ക് താങ്ങാനാവുന്നതിലും അപ്പുറമുള്ള പരിശോധനയാണെന്നും കെജിഎംഒഎ പറഞ്ഞു.
Read also : കൂട്ടപരിശോധന ഒഴിവാക്കാനാകില്ല; സർക്കാർ ഡോക്‌ടർമാരോട് ആരോഗ്യമന്ത്രി