തൃശൂർ: തൃശ്ശൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗണിലെ മാർഗ നിർദേശങ്ങളും കർശന നിയന്ത്രണങ്ങളും തുടരും. മരണം, ചികിൽസ എന്നിവയ്‌ക്ക് മാത്രമേ ആളുകൾക്ക് പുറത്ത് ഇറങ്ങാൻ സാധിക്കൂ. മറ്റ് അവശ്യങ്ങൾക്ക് ഇറങ്ങുന്നവർക്ക് പാസ്, സത്യവാങ്മൂലം എന്നിവ നിർബന്ധമായും കരുതണം. ചൊവ്വാഴ്‌ച വരെ കടുത്ത നിയന്ത്രണം തുടരും. മാർക്കറ്റുകൾ തുറക്കില്ല.
ജില്ലയില്‍ ഇന്ന് 2404 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതിൽ 2395 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായത്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറവിടം അറിയാത്ത 4 പേര്‍ക്കും രോഗബാധ സ്‌ഥിരീകരിച്ചു. അതേസമയം, ഇന്ന് മാത്രം 7353 പേര്‍ രോഗമുക്‌തരായി. നിലവിൽ 21,150 ആളുകളാണ് ജില്ലയില്‍ രോഗബാധിതരായി ചികിൽസയിലുള്ളത്. 21.19 ശതമാനമാണ് ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
Read Also: മലപ്പുറത്തിനായി പ്രത്യേക ആക്ഷന്‍ പ്ളാന്‍; നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി