കൊല്ലം: പുനലൂർ- മൂവാറ്റുപുഴ റോഡിന്റെ നിർമാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നു. നിർമാണം പൂർത്തിയാക്കിയ റോഡിനെ സംരക്ഷിക്കാൻ കെട്ടിയ ഗാബിയൻ ഭിത്തിയുടെ ഭാഗമാണ് തകർന്നത്.
പുലർച്ചെ മൂന്നരയോടെയാണ് പുനലൂർ നെല്ലിപ്പള്ളിയിൽ സംരക്ഷണ ഭിത്തി തകർന്നത്. നിർമാണത്തിലെ അശാസ്‌ത്രീയതയാണ് പാലം തകരാൻ കാരണമെന്നാണ് ആരോപണം.
വളരെ ശക്‌തമായും ഉറപ്പോടെയും നിർമിക്കേണ്ടതാണ് ഗാബിയൻ ഭിത്തി. കല്ലടയാറ്റിലെ ഒഴുക്ക് അതിക്‌തമായതിനെ തുടർന്നാണ് ഇത്തരത്തിലൊരു അപകടം ഉണ്ടായതെന്നാണ് വിലയിരുത്തൽ.
എന്നാൽ തകരാത്ത ഭിത്തി തകർന്നത് നാട്ടുകാർക്കിടയിൽ വലിയ ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം വേണമെന്നും അഴിമതി പുറത്തുകൊണ്ടു വരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം കനത്ത മഴയെ തുടർന്ന് എറണാകുളം പൂയംകുട്ടിയിലെ മണികണ്‌ഠൻചാൽ പാലം മുങ്ങി. നാല് ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്‌ഠൻ ചാലിലേക്കുമുള്ള ഏക പ്രവേശന മാർഗമാണ് പാലം മുങ്ങിയതോടെ ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്.
Most Read: ക്രഷർ തട്ടിപ്പ് കേസ്; പിവി അൻവറിനെതിരെ ഇഡി അന്വേഷണം