തളിപ്പറമ്പ്: തഹസിൽദാറുടെ നേതൃത്വത്തിൽ കണ്ണൂരിലെ ചുഴലി വില്ലേജിലെ ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന. പരിശോധനയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടുകയും ചെങ്കൽ കടത്താൻ എത്തിയ 6 ലോറികൾ പിടികൂടുകയും ചെയ്‌തു. ചൊവ്വാഴ്‌ച രാവിലെ മുതൽ തളിപ്പറമ്പ് തഹസിൽദാർ ഇഎം റെജിയുടെ നേതൃത്വത്തിൽ ചുഴലി വില്ലേജിലെ മാവിലംപാറയിൽ പരിശോധന ആരംഭിച്ചിരുന്നു.
പ്രദേശത്ത് ദേവസ്വം ഭൂമി കൈയേറി ചെങ്കൽഖനനം നടത്തുന്നതായി പരാതികൾ ഉയർന്നിരുന്നു. അനധികൃത ചെങ്കൽ ഖനനം നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയതെന്നും പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമക്ക് എതിരെയും ക്വാറി ഉടമക്ക് എതിരെയും നടപടിയെടുക്കുമെന്നും തഹസിൽദാർ ഇഎം റെജി അറിയിച്ചു.
ഹെഡ്ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാറായ ടി മനോഹരൻ, ടിവി കൃഷ്‌ണരാജ്, എ മാനസൻ, എ ജയൻ, റവന്യൂ ജീവനക്കാരായ സികെ രാഘവൻ, എപി രാജൻ, ഒ നാരായണൻ, സബിൻകുമാർ, ചുഴലി വില്ലേജ് ഓഫീസർ ടിവി രാജേഷ്, ജീവനക്കാരൻ ബാലകൃഷ്‌ണൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
Read also: ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ 15 ജീവനക്കാർക്ക് കോവിഡ്