ഇടുക്കി: മൂന്നാർ സർക്കാർ കോളേജിന്റെ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുനീക്കാൻ ജില്ലാ കളക്‌ടർ ഷീബാ ജോർജ് നിർദ്ദേശം നൽകി. കെട്ടിടം നിൽക്കുന്ന സ്‌ഥലം ദുർബലമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവിടെ നിന്നും ഇന്നലെ ദേശീയ പാതയിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു.
മുൻവശം ഇടിഞ്ഞിരിക്കുന്നതിനാൽ കെട്ടിടമിടിഞ്ഞ് റോഡിലേക്ക് വീഴാൻ സാധ്യതയുള്ളതായും റിപ്പോർട് ലഭിച്ചിരുന്നു. കെട്ടിടത്തിനുള്ളിലും നീരുറവയുണ്ട്. കൊളീജിയറ്റ് എഡ്യൂക്കേഷൻ വകുപ്പിനാണ് കെട്ടിടം പൊളിക്കാൻ നിർദ്ദേശം നൽകിയത്. അതേസമയം, മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ മൂന്നാർ അന്തോണിയാർ കോളനിയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളും ആരംഭിച്ച് കഴിഞ്ഞു. 25 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
Also Read: കുട്ടികളുടെ വാക്‌സിനേഷൻ; അടിയന്തര അനുമതി തേടി ഒന്നിൽ കൂടുതൽ വാക്‌സിനുകൾ