റോഡുകള്‍ക്ക് 6മാസ ‘വാറന്റി’ വേണം; ഉത്തരവിറക്കി പൊതുമരാമത്ത് വകുപ്പ്

പല വിദേശ രാജ്യങ്ങളിലും റോഡുകളുടെ സൗന്ദര്യത്തിന് കാരണമായ 'റോഡ് വാറന്റി' പദ്ധതിയാണിപ്പോൾ ഹൈക്കോടതി ഇടപെടൽ കാരണം കേരളത്തിലും വരുന്നത്.

By Central Desk, Malabar News
Kerala road warranty Malayalam
Ajwa Travels

തിരുവനന്തപുരം: പണി പൂർത്തീകരിച്ച റോഡുകളുടെ ഗുണനിലവാരത്തിന് 6 മാസമെങ്കിലും കരാറുകാരന്‍ ഉത്തരവാദിയാകുന്ന നിലയിലുള്ള ഉത്തരവ് പുറപ്പെടുവിച്ച് പൊതുമരാമത്ത് വകുപ്പ്.

കേരളത്തിലെ ഒട്ടുമിക്ക സ്‌ഥലങ്ങളും റോഡുകളാല്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ റോഡുകൾ പലതും യാത്രായോഗ്യമല്ലാത്ത അവസ്‌ഥയിലാണ്‌. പലറോഡുകളും അഴിമതികാരണം പൂർത്തീകരണം കഴിഞ്ഞു ആഴ്‌ച്ചകൾക്കുള്ളിൽ തകരുന്ന അവസ്‌ഥ കാലങ്ങളായി നിലവിലുണ്ട്. ഇതിന് പരിഹാരമായാണ് റോഡ് വാറന്റി പദ്ധതി സർക്കാർ നടപ്പിലാക്കുന്നത്.

പണി പൂര്‍ത്തിയായ റോഡുകൾ 6 മാസത്തിനകം തകര്‍ന്നാല്‍ എഞ്ചിനീയര്‍മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് വ്യക്‌തമാക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ പശ്‌ചാത്തലത്തിലാണ് പൊതുമരാമത്ത് വകുപ്പ് നീക്കം.

പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്‌ത റോഡ് ഒരു വര്‍ഷത്തിനിടയില്‍ തകര്‍ന്നാലും ഉദ്യോഗസ്‌ഥരും കരാറുകാരും അന്വേഷണം നേരിടേണ്ടി വരും. ഇത്തരം അന്വേഷണം 3 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവ് പറയുന്നു. മനപൂര്‍വമായതോ, ഉത്തരവാദിത്തമില്ലായ്‌മ മൂലമോ ഉള്ള വീഴ്‌ച കണ്ടെത്തിയാല്‍ പ്രധാനികൾക്ക് എതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Kerala road warranty Malayalam

നിരവധി വിദേശ രാജ്യങ്ങളിൽ നിലവിലുള്ളതാണ്റോഡ് വാറന്റി‘. വിദേശ രാജ്യങ്ങളിൽ നിർമാണ ശേഷം ഒരു വർഷത്തേക്ക് വൈകല്യങ്ങളിൽ നിന്ന് മുക്‌തമാകണമെന്ന് നിയമമുണ്ട്. സാധ്യമായില്ലങ്കിൽ ശിക്ഷയും പിഴയുമുണ്ട്.

ഈ നിയമമാണ് പലവിദേശരാജ്യങ്ങളിലും റോഡുകളുടെ സൗന്ദര്യത്തിന് കാരണം. അതാണിപ്പോൾ കേരളത്തിലും കൊണ്ടുവരുന്നത്. കേരളത്തിലെ പുതിയ റോഡ് വാറന്റി അനുസരിച്ച് കാലാവസ്‌ഥ, മഴ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാല്‍ റോഡ് തകരുന്ന പക്ഷം അധികൃതർക്ക് എതിരെ നടപടികൾ ഉണ്ടാകില്ല.

Most Read: ചിന്തയേയും പെരുമാറ്റത്തേയും ബാധിക്കുന്ന ‘സ്‌കീസോഫ്രീനിയ’ എന്താണ് ? 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE