കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിലെ സംഭവസ്‌ഥലം സന്ദർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. മരംകൊള്ളയ്‌ക്ക് പിന്നിൽ മന്ത്രിമാരുൾപ്പെടെ ഭരണതലത്തിൽ ഉള്ളവരുടെ പങ്കാളിത്തമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. മാഫിയകൾക്ക് വേണ്ടി ഉത്തരവിറക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
മാഫിയകൾക്കെതിരെ നിലപാട് എടുക്കുന്ന ഉദ്യോഗസ്‌ഥരെ സംരക്ഷിക്കുക എന്നതാണ് സാധാരണ രീതിയിൽ സർക്കാർ ഉത്തരവാദിത്വം. എന്നാൽ ഇവിടെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. രാഷ്‌ട്രീയ നേതൃത്വങ്ങളുടെ അറിവോടുകൂടിയ ഈ കൊള്ളക്കെതിരെ ശക്‌തമായ പ്രതിഷേധം ഉയർന്നുവരണമെന്നും മുരളീധരൻ വ്യക്‌തമാക്കി.
Read also: മുട്ടിൽ മരംമുറി കേസ്; ഉദ്യോഗസ്‌ഥരുടെ വീഴ്‌ച കണ്ടെത്തിയ ഡിഎഫ്ഒയെ മാറ്റി