തിരുവനന്തപുരം: അറബിക്കടലിൽ വച്ച് 3000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്‌തമാക്കി. വിവിധ ദേശീയ ഏജന്‍സികള്‍ ചേര്‍ന്നാണ് നിലവിൽ സംഭവം അന്വേഷിക്കുന്നത്. ബോട്ടില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും, ആളുകളും ഇപ്പോള്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ വിഭാഗത്തിന്റെ കസ്‌റ്റഡിയിലാണ്.
ഇവരെ ചോദ്യം ചെയ്‌തു വരികയാണ്. നേവി ഇവരെ നാര്‍ക്കോട്ടിക്ക് വിഭാഗത്തിനു കൈമാറി. നേവിയുടെ ഒരു പ്രത്യേക ടീമും, തീവ്രവാദ ബന്ധം സംശയിക്കുന്നതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എൻഐഎ) ഒരു ടീമും ഉള്‍പ്പെടുന്ന സംയുക്‌ത സംഘമാകും അന്വേഷണത്തിനുണ്ടാക്കുക.
പാകിസ്‌ഥാന്‍ അതിര്‍ത്തി പ്രദേശമായ മാക്രാന്‍ തീരദേശത്തു നിന്നാണ് മയക്കുമരുന്ന് എത്തിയത്. കറാച്ചിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണിത്. ഇവിടെ നിന്ന് ഇത്രയധികം മയക്കു മരുന്നുകള്‍ എവിടേക്ക് എത്തിക്കാനാണ് ശ്രമിച്ചിരുന്നത് എന്നാണ് അന്വേഷണം നടത്തുന്നത്. നാവികസേനയുടെ പ്രാഥമിക നിഗമന പ്രകാരം ഇത് ലക്ഷദ്വീപ് വഴി മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചതെന്നാണ് സൂചനകൾ.
Read Also: മൻസൂർ വധക്കേസ്; പ്രതികൾ ഉപയോഗിച്ചതായി സംശയിക്കുന്ന മൊബൈൽ ഫോണുകൾ കണ്ടെടുത്തു