സ്‌ഥാനാർഥി നിര്‍ണയത്തില്‍ ഇടപെടാറില്ല; ബാലശങ്കറിനെ തള്ളി ആര്‍എസ്എസ്

By Syndicated , Malabar News
R-Balashankar
Ajwa Travels

തിരുവനന്തപുരം: ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ നടത്തിയ വെളിപ്പെടുത്തൽ തള്ളി ആര്‍എസ്എസ് നേതൃത്വം. ആര്‍ക്കും സീറ്റ് വാഗ്‌ദാനം ചെയ്‌തിട്ടില്ല. ബാലശങ്കറിന് മറുപടി നല്‍കേണ്ടത് ബിജെപിയാണ്. സ്‌ഥാനാർഥി നിര്‍ണയത്തില്‍ തങ്ങൾ ഇടപെടാറില്ലെന്നും ആര്‍എസ്എസ് വ്യക്‌തമാക്കി.

അതേസമയം ബാലശങ്കറിന് സീറ്റ് ലഭിക്കാത്തതിലുള്ള നിരാശയാണെന്നും സംസ്‌ഥാന രാഷ്‌ട്രീയത്തിൽ ഇദ്ദേഹത്തിന് കാര്യമായ പ്രാധാന്യം ഇല്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം. കെ സുരേന്ദ്രൻ നയിക്കുന്ന സംസ്‌ഥാന നേതൃത്വം സിപിഎമ്മുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്‌ഥാനത്തിലാണ് തനിക്ക് ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചത് എന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം. ബിജെപിയെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന നേതൃത്വമാണ് സുരേന്ദ്രന്റേതെന്നും ബാലശങ്കർ കുറ്റപ്പെടുത്തി.

Read also: പേരാമ്പ്ര മണ്ഡലം; പ്രതിസന്ധി ഒഴിയാതെ യുഡിഎഫ് സ്‌ഥാനാർഥി നിർണയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE