തിരുവനന്തപുരം: ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ നടത്തിയ വെളിപ്പെടുത്തൽ തള്ളി ആര്‍എസ്എസ് നേതൃത്വം. ആര്‍ക്കും സീറ്റ് വാഗ്‌ദാനം ചെയ്‌തിട്ടില്ല. ബാലശങ്കറിന് മറുപടി നല്‍കേണ്ടത് ബിജെപിയാണ്. സ്‌ഥാനാർഥി നിര്‍ണയത്തില്‍ തങ്ങൾ ഇടപെടാറില്ലെന്നും ആര്‍എസ്എസ് വ്യക്‌തമാക്കി.
അതേസമയം ബാലശങ്കറിന് സീറ്റ് ലഭിക്കാത്തതിലുള്ള നിരാശയാണെന്നും സംസ്‌ഥാന രാഷ്‌ട്രീയത്തിൽ ഇദ്ദേഹത്തിന് കാര്യമായ പ്രാധാന്യം ഇല്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം. കെ സുരേന്ദ്രൻ നയിക്കുന്ന സംസ്‌ഥാന നേതൃത്വം സിപിഎമ്മുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്‌ഥാനത്തിലാണ് തനിക്ക് ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചത് എന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം. ബിജെപിയെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന നേതൃത്വമാണ് സുരേന്ദ്രന്റേതെന്നും ബാലശങ്കർ കുറ്റപ്പെടുത്തി.
Read also: പേരാമ്പ്ര മണ്ഡലം; പ്രതിസന്ധി ഒഴിയാതെ യുഡിഎഫ് സ്‌ഥാനാർഥി നിർണയം