കൊച്ചി: സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനയുടെ നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകൾ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. ആർടിപിസിആർ പരിശോധനയ്‌ക്ക് 500 രൂപ നിശ്‌ചയിച്ച സംസ്‌ഥാന സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഈ വിധിക്കെതിരെ സ്വകാര്യ ലാബുടമകൾ സമർപ്പിച്ച അപ്പീൽ ഹരജിയിലാണ് കോടതി വിധി പറയുന്നത്.
ഐസിഎംആർ മാനദണ്ഡപ്രകാരം, പരിശോധനാ നിരക്ക് നിശ്‌ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നാണ് ലാബുടമകളുടെ വാദം. ഐസിഎംആറിന്റെ മാർഗ നിർദ്ദേശങ്ങളനുസരിച്ച് 4,500 രൂപ വരെ പരിശോധനക്കായി ഈടാക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു എന്നാണ് ഹരജിക്കാർ ചൂണ്ടിക്കാണിക്കുന്നത്.
നിരക്ക് കുറച്ചത് അധിക സാമ്പത്തിക ഉണ്ടാക്കുന്നുവെന്നും ലാബ് ഉടമകൾ കോടതിയിൽ പറഞ്ഞു. എന്നാൽ പകർച്ചവ്യാധി തടയൽ നിയമപ്രകാരം നിരക്ക് നിശ്‌ചയിക്കാൻ അധികാരമുണ്ടെന്നാണ് സംസ്‌ഥാന സർക്കാരിന്റെ നിലപാട്. ലാഭമടക്കം കൃത്യമായി കണക്കുകൂട്ടിയാണ് ആർടിപിസിആർ പരിശോധനയുടെ നിരക്ക് 500 രൂപയാക്കിയതെന്നും സർക്കാർ അറിയിച്ചിരുന്നു.
Read Also: പൗരത്വ പ്രക്ഷോഭം; യുഎപിഎ ചുമത്തി അറസ്‌റ്റിലായ 3 വിദ്യാർഥികൾക്ക് ജാമ്യം