ആർടിപിസിആർ പരിശോധന; ലാബുടമകളുടെ ഹരജിയിൽ ഹൈക്കോടതി വിധി 21ന്

By Staff Reporter, Malabar News
Nadar reservation-state government
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ ആർടിപിസിആർ പരിശോധനയുടെ നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകൾ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. ആർടിപിസിആർ പരിശോധനയ്‌ക്ക് 500 രൂപ നിശ്‌ചയിച്ച സംസ്‌ഥാന സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഈ വിധിക്കെതിരെ സ്വകാര്യ ലാബുടമകൾ സമർപ്പിച്ച അപ്പീൽ ഹരജിയിലാണ് കോടതി വിധി പറയുന്നത്.

ഐസിഎംആർ മാനദണ്ഡപ്രകാരം, പരിശോധനാ നിരക്ക് നിശ്‌ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നാണ് ലാബുടമകളുടെ വാദം. ഐസിഎംആറിന്റെ മാർഗ നിർദ്ദേശങ്ങളനുസരിച്ച് 4,500 രൂപ വരെ പരിശോധനക്കായി ഈടാക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു എന്നാണ് ഹരജിക്കാർ ചൂണ്ടിക്കാണിക്കുന്നത്.

നിരക്ക് കുറച്ചത് അധിക സാമ്പത്തിക ഉണ്ടാക്കുന്നുവെന്നും ലാബ് ഉടമകൾ കോടതിയിൽ പറഞ്ഞു. എന്നാൽ പകർച്ചവ്യാധി തടയൽ നിയമപ്രകാരം നിരക്ക് നിശ്‌ചയിക്കാൻ അധികാരമുണ്ടെന്നാണ് സംസ്‌ഥാന സർക്കാരിന്റെ നിലപാട്. ലാഭമടക്കം കൃത്യമായി കണക്കുകൂട്ടിയാണ് ആർടിപിസിആർ പരിശോധനയുടെ നിരക്ക് 500 രൂപയാക്കിയതെന്നും സർക്കാർ അറിയിച്ചിരുന്നു.

Read Also: പൗരത്വ പ്രക്ഷോഭം; യുഎപിഎ ചുമത്തി അറസ്‌റ്റിലായ 3 വിദ്യാർഥികൾക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE